ആരാധനാലയങ്ങളിൽ ഭീകരാക്രമണം; നിരവധി മരണം

മോസ്‌കോ:  രണ്ട് ക്രൈസ്തവ പള്ളികള്‍, രണ്ട്  ജൂത ആരാധനാലയങ്ങള്‍, പൊലീസിന്റെ ഒരു ട്രാഫിക് സ്റ്റോപ്പ് എന്നിവിടങ്ങളിൽ നടന്ന ആക്രമണം റഷ്യ നഗരമായ ഡാഗെസ്താനെ നടുക്കി.

പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.റഷ്യയിലെ ഡര്‍ബെന്റ്, മഖാച്കല മേഖലകളിലാണ് തോക്കുധാരികളുടെ ആക്രമണമുണ്ടായത്.

മരിച്ചവരില്‍ 7 പൊലീസ് ഉദ്യോഗസ്ഥരും ഒരു പുരോഹിതനും പള്ളി സെക്യൂരിറ്റി ഗാര്‍ഡും ഉള്‍പ്പെടുന്നു. നാല് ഭീകരരും കൊല്ലപ്പെട്ടു.

ഒരു ജൂതപ്പള്ളി ആക്രമികള്‍ തീയിട്ട് നശിപ്പിച്ചു.അക്രമികളെ തിരിച്ചറിഞ്ഞുവെന്ന് ഡാഗെസ്തന്‍ ഭരണാധികാരി സെര്‍ജി മെലികോവ് പറഞ്ഞു.

ആരാധനാലയങ്ങളിലെല്ലാം ഒരേ സമയമാണ് ആക്രമണം നടന്നത്. ഡാഗെസ്തന്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയും കൊല്ലപ്പെട്ട ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടുന്നു.

ഭീകരരുടെ ഉറവിടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും റഷ്യന്‍ അന്വേഷണ വിഭാഗം അറിയിച്ചു.