ധ്യാനമിരിക്കാന്‍ പ്രധാനമന്ത്രി വിവേകാനന്ദപാറയിലേക്ക്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടു ദിവസം ധ്യാനമിരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കന്യാകുമാരി വിവേകാനന്ദപാറയിലെത്തും.

മെയ് 30നാണ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്. തിരുവനന്തപുരത്തെത്തിയ ശേഷമാകും പ്രധാനമന്ത്രി കന്യാകുമാരിയിലേക്ക് തിരിക്കുക. ജൂണ്‍ ഒന്നിന് തിരിച്ച്‌ പോയേക്കും.2019ല്‍ തിരഞ്ഞെടുപ്പിനു ശേഷം കേദാര്‍നാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി ധ്യാനമിരുന്നത്.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക മുസ്‌ലിം ലീഗിന്റേതാണെന്ന് മോദി പ്രചരണ യോഗങ്ങളിൽ ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ പദ്ധതികളെ കുറിച്ച്‌ താന്‍ ജനങ്ങളെ ബോധവന്മാരാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.