April 21, 2025 11:16 am

നൂറിന്‍റെ നിറവിലും തിളങ്ങാത്ത വിപ്ലവ പ്രസ്ഥാനം

അരൂപി. 

 

ല്ലാവര്‍ക്കും ലളിതമായ ജീവിതം, അന്നന്നത്തെ അന്നത്തിനായുള്ള ജീവിതം, ജീര്‍ണ്ണതയില്‍ നിന്നും അജ്ഞതയില്‍ നിന്നും മോചിതമായ ജീവിതം എന്നിവയാണ് നമ്മള്‍ കമ്മ്യൂണിസ്റ്റുകള്‍ ലക്ഷ്യമിടുന്നത്. കമ്മ്യൂണിസം സമാധാനപരമായി നടപ്പാക്കുന്നതിലൂടെ ഇന്ത്യന്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെട്ടതാകും എന്ന് നാം വിശ്വസിക്കണം.
ഇന്ത്യയുടെ ഭാവി നമ്മുടെ കൈകളിലാണ്. മെച്ചപ്പെട്ട ഇന്ത്യ നമ്മുടെ സ്വപ്നങ്ങളില്‍ ഒന്നാണ്. അതിനാല്‍ ശക്തരുടെ ചൂഷണത്തില്‍ നിന്ന് മോചിതമായ, അമിതാദ്ധ്വാനം, പട്ടിണി, പീഡനം എന്നിവയില്‍ നിന്നെല്ലാം മുക്തമായ, നമ്മുടെ ചിന്തകളെ പ്രകടിപ്പിക്കാനും കല, സംസ്കാരം, ശാസ്ത്രം എന്നിവയുടെ ഫലങ്ങള്‍ ആസ്വദിക്കുവാനും അദ്ധ്വാനത്തിന്‍റെ മധുര ഗാനം ആലപിക്കുവാനും സ്വാതന്ത്ര്യമുള്ള ഒരു സ്വതന്ത്ര ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ നമുക്ക് ശ്രമിക്കാം.”
Vladimir Lenin wallpapers for desktop, download free Vladimir Lenin pictures and backgrounds for PC | mob.org
1925 ഡിസംബര്‍ 25-ന് കാണ്‍പൂരില്‍ ചേര്‍ന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്ന എം.ശിങ്കാരവേലു ചെട്ടിയാര്‍ തന്‍റെ പ്രസംഗത്തില്‍പറഞ്ഞ വാക്കുകളാണിവ. പാര്‍ട്ടിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്‍ഡ്യ എന്ന അദ്ദേഹത്തിന്‍റെ സ്വപ്നം സാക്ഷാത്ക്കരിക്കാനായെങ്കിലും പ്രസംഗത്തിലെ മറ്റ് സ്വപ്നങ്ങളൊന്നും സാക്ഷാത്ക്കരിക്കാന്‍ നൂറ് വര്‍ഷങ്ങളായി പരിശ്രമിച്ചിട്ടും ഇന്‍ഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായില്ല.
Second wave of Covid-19: CPM restrains from rallies, will BJP do it
അതിനവര്‍ക്ക് നിരത്താന്‍ കാരണങ്ങളുണ്ട്. പിറന്ന് വീണ കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയെ മുളയിലേ നുള്ളാനായിരുന്നു അന്നത്തെ ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണകൂടം ശ്രമിച്ചത്. അവര്‍ പാര്‍ട്ടിയെ നിരോധിച്ചു. അഖിലേന്ത്യ പാര്‍ട്ടിയായി രൂപാന്തരപ്പെടുന്നതിന് മുമ്പ് തന്നെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളിലെ അംഗങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. അവര്‍ക്കെതിരേ നിരവധി രാജ്യദ്രോഹ കുറ്റങ്ങള്‍ ചുമത്തി. നിരവധി ഗൂഢാലോചന കേസുകളില്‍ പ്രതികളാക്കി ശിക്ഷിച്ചു. പലരും നാടുകടത്തപ്പെട്ടു.
ഇതെല്ലാം ശരിയാണെങ്കിലും യഥാര്‍ത്ഥ കാരണങ്ങള്‍ മറ്റ് ചിലതാണ്. ഇന്‍ഡ്യന്‍ ദേശീയ യാഥാര്‍ത്ഥ്യങ്ങളെ ക്കുറിച്ച് നേതാക്കള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതാണ് കമ്മ്യൂണിസം ഇന്‍ഡ്യയില്‍ വളരുന്നതിന് തടസ്സമായ ഒരു പ്രധാന ഘടകം.  നൂറ്റാണ്ടുകളായി ഇന്‍ഡ്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നി നിലനില്‍ക്കുന്നതാണ് മതവിശ്വാസവും അതിന്‍റെ അടിസ്ഥാനത്തിലുള്ള ജാതി വ്യവസ്ഥയും.

ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാതെ മതം മനുഷ്യനെ മയക്കുന്ന മയക്കുമരുന്നാണെന്ന് പ്രചരിപ്പിച്ചും മതത്തെ അവഗണിച്ചു കൊണ്ട് യുക്തിയിലധിഷ്ഠിതമായ തത്വശാസ്ത്രം പ്രചരിപ്പിക്കാനുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശ്രദ്ധിച്ചത്. ആ പ്രത്യയ ശാസ്ത്രത്തെ സ്വീകരിക്കാന്‍ ദരിദ്രനാരായണന്മാരുടെ നാടായിട്ടു പോലും ഇന്‍ഡ്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും തയ്യാറായില്ല; കേരളത്തിലേയും ബംഗാളിലേയും ഉല്‍പ്പതിഷ്ണുക്കളൊഴികെ.

സുസ്ഥിരമായ  ഒരു   നയമോ നിലപാടോ രൂപീകരിക്കുന്നതിനാവശ്യമായ അഭിപ്രായ  ഐക്യം തുടക്കം മുതല്‍ക്കേ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിനിണ്ടായിരുന്നില്ല. സ്വന്തം പാര്‍ട്ടിയുടെ ജനനതീയതിയുടെ പേരില്‍ പോലും അഭിപ്രായ വ്യത്യാസമുണ്ടായി എന്ന് മാത്രമല്ല ഗൗരവമേറിയ ചര്‍ച്ചകളും സംവാദങ്ങളുമുണ്ടായിട്ടുണ്ട് എന്നതാണ് രസകരം.

ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായത് 1920 ഒക്ടോബര്‍ 17-ന് താഷ്ക്കന്‍റില്‍ വച്ചായിരുന്നുവെന്നാണ് ഒരു വിഭാഗം വാദിച്ചത്. എന്നാല്‍ താഷ്ക്കന്‍റില്‍ നടന്നത് വെറും ആലോചനാ യോഗമാണെന്നും 1925 ഡിസംബറില്‍ കാണ്‍പൂരില്‍ നടന്ന സമ്മേളനത്തിലാണ് ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയമെന്നും മറ്റൊരു കൂട്ടര്‍ വാദിക്കുന്നു.

CPM's do-or-die battle for symbol and survival

പലപ്പോഴും പാശ്ചാത്യനാടുകളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെയാണ് ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ഗ്ഗദര്‍ശിയായി കണ്ടത്. തുടക്കത്തില്‍ സ്വാതന്ത്ര്യ സമര പ്രസ്ഥാനവുമായി യോജിച്ച പ്രവര്‍ത്തിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1928-ഓടെ നയം മാറ്റി. സ്വരാജ്യ പ്രസ്ഥാന നേതാക്കള്‍ക്കെതിരേ പ്രതിഷേധിക്കാനുള്ള കമ്മ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ ആഹ്വാനത്തെത്തുടര്‍ന്നായിരുന്നു അത്.
തുടര്‍ന്ന് അവര്‍ സായുധ വിപ്ലവത്തിന്‍റെ പാത സ്വീകരിച്ചു. എന്നാല്‍ ആ നിലപാടില്‍ ഉറച്ച് നിന്നില്ല. 1934-ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അവര്‍ അതിനെ പിന്തുണച്ചു. ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായും യോജിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.
1939-ല്‍ രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചപ്പോള്‍ ഹിറ്റ്ലറും സ്റ്റാലിനുമായുള്ള ഉടമ്പടി കാരണം കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാരെ എതിര്‍ത്തു. എന്നാല്‍ ഹിറ്റ്ലര്‍ റഷ്യയെ ആക്രമിച്ചപ്പോള്‍ അവര്‍ ബ്രിട്ടീഷുകാരെ പിന്തുണച്ചു. ഐ.എന്‍.എ.യേയും സുഭാഷ് ചന്ദ്രബോസിനേയും എതിര്‍ത്തു.
സ്വാതന്ത്ര്യസമര ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമായി അടയാളപ്പെടുത്തിയ 1942-ലെ ക്വിറ്റ് ഇന്‍ഡ്യ പ്രസ്ഥാനത്തെ എതിര്‍ത്തു.  യുദ്ധം അവസാനിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് നയം വീണ്ടും മാറി. അവര്‍ വീണ്ടും കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് സ്വാതന്ത്ര്യ സമരത്തില്‍പങ്കാളികളായി.
1920: M.N. Roy (centre, with black tie) with Vladimir Lenin (left) and Maxim Gorky (behind Lenin). An émigré communist party emerged in October 1920 in Soviet Tashkent under Roy’s guidance. 1920: M.N. Roy (centre, with black tie) with Vladimir Lenin (left) and Maxim Gorky (behind Lenin). An émigré communist party emerged in October 1920 in Soviet Tashkent under Roy’s guidance. Origins of Communist Party of India, in Tashkent - Frontline
സോവിയററ് യൂണിയനിനിലെ തഷ്കൻ്റിൽ എം.എൻ. റോയിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ കമ്യൂണിസ്ററ് പാർടി ഘടകം രൂപീകരിച്ചപ്പോൾ.ലെനിൻ ( ഇടതുവശം),എം.എൻ.റോയ് (കറുത്ത ടൈ ധരിച്ച് നടുവിൽ),മാർക്സിം ഗോർക്കി ( ലെനിനു പിന്നിൽ)-1920
പക്ഷേ കാബിനറ്റ് മിഷന്‍ പദ്ധതിയെ എതിര്‍ത്തു. 1947-ല്‍ സ്വാതന്ത്ര്യം നേടിയപ്പോള്‍ കമ്മ്യൂണിസ്റ്റ്കാര്‍ അതിനെ അംഗീകരിച്ചില്ല. അവര്‍ അതിനെ കപട സ്വാതന്ത്ര്യം എന്ന് വിളിച്ചു. ഇതിനിടെ വടക്കന്‍ ബംഗാളിലും തെലങ്കാനയിലും പുന്നപ്രയിലും വയലാറിലുമെല്ലാം സായുധ സമരങ്ങള്‍ സംഘടിപ്പിച്ചു.

പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ വിശ്വാസമില്ലാതിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നയം മാറ്റി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാരംഭിച്ചു. ഇത്തരം ചാഞ്ചാട്ടങ്ങള്‍ പാര്‍ട്ടിയില്‍ സാധാരണക്കാര്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താനിടയാക്കിതും അഖിലേന്‍ഡ്യാടിസ്ഥാനത്തില്‍ സംഘടന കെട്ടിപ്പടുക്കുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാവണം.

സ്വാന്ത്ര്യ സമരത്തിലും സ്വാതന്ത്യാനന്തര കാലഘട്ടത്തിലും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കാനായ സ്വാധീനവും, അധികാരത്തിലേറിയശേഷം ഇടതുപക്ഷ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നതിനോടൊപ്പം സോഷ്യലിസ്റ്റ് മുദ്രാവാക്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ്സ് ജനങ്ങളെ സ്വാധീനിച്ചതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയെ തടത്തു നിറുത്തിയെന്ന് കരുതുന്നതില്‍ തെറ്റില്ല.

അതേസമയം സോഷ്യലിസത്തിനെതിരായ മുതലാളിത്ത സാമ്പത്തിക നയങ്ങളും പ്രത്യയശാസ്ത്രങ്ങളും അടിച്ചേല്‍പ്പിച്ച് മദ്ധ്യവര്‍ഗ്ഗങ്ങളുടെ പിന്തുണ നേടാന്‍ അധികാരി വര്‍ഗ്ഗത്തിനായതും കമ്മ്യൂണിസത്തെ ക്ഷീണിപ്പിച്ചിട്ടുണ്ട്. സമീപകാലത്തുണ്ടായ ഹിന്ദു ദേശീയതയുടെ വളര്‍ച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാനിടയാക്കി.

ഇതിനേക്കാളെല്ലാമുപരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തളര്‍ത്തിയത് പിളര്‍പ്പുകളാണ്. ഇന്‍ഡ്യന്‍ സാഹചര്യങ്ങളില്‍ പാര്‍ട്ടി പിന്തുടരേണ്ട മാര്‍ഗ്ഗം സോവിയറ്റ് യൂണിയന്‍റേതാണാ അതോ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേതാണോ എന്ന തര്‍ക്കം പാര്‍ട്ടിയുടെ ആരംഭകാലം മുതല്‍ക്കെയുള്ളതാണ്. സ്വാതന്ത്ര്യാനന്തരം ആ തര്‍ക്കത്തില്‍ ഇന്‍ഡ്യന്‍ ഭരണകൂടത്തിന്‍റെ വര്‍ഗ്ഗസ്വഭാവത്തെക്കുറിച്ചും ഭരണകക്ഷിയായ കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തെക്കുറിച്ചുമുള്ള തര്‍ക്കങ്ങള്‍ കൂടി ഇടം പിടിച്ചു.

Communist Party of India (Marxist) - Wikipedia
എ .കെ .ഗോപാലൻ, ബി.ടി.രണദിവെ, ഇ. എം. എസ് . നമ്പൂതിരിപ്പാട്, ഹരേകൃഷ്ണ കോനാർ – കൽക്കത്തയിൽ .. 1966
സോവിയറ്റ് യൂണിയനോട് അനുഭാവമുള്ള നിലപാടും നെഹൃ ഗവണ്മെന്‍റിനോട് മൃദു സമീപനവും എന്ന നിലപാട് ഒരു വശത്തും ചൈനീസ് മാര്‍ഗ്ഗമാണ് നല്ലത് എന്ന വാദം മറുവശത്തും തുടരവേയാണ് 1962-ല്‍ ചൈനയുടെ ആക്രമണമുണ്ടാകുന്നത്. ഇതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ചൈനാപക്ഷക്കാരെ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തി ജയിലിലടക്കുക കൂടിയായപ്പോള്‍ പാര്‍ട്ടിയിലെ ഭിന്നത  അതിന്‍റെ പാരമ്യത്തിലെത്തി. 1964-ലെ ദേശീയ കൗണ്‍സിലില്‍ നിന്നുള്ള 32 അംഗങ്ങളുടെ ഇറങ്ങിപ്പോക്കോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി  അതിന്‍റെ ചരിത്രത്തിലെ ആദ്യത്തെ പിളര്‍പ്പിനെ നേരിട്ടു.
1967-69 കാലഘട്ടത്തില്‍, സിപിഐ (എം) മറ്റൊരു പിളര്‍പ്പിന് വിധേയമായി. സായുധ വിപ്ലവവുമായി ബന്ധപ്പെട്ട തീവ്ര വിഭാഗങ്ങള്‍ 1969 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ്) രൂപീകരിച്ചു. 1973-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് (ലിബറേഷന്‍) രൂപീകരിച്ചു.
2004-ല്‍ രണ്ട് റാഡിക്കല്‍ ഗ്രൂപ്പുകളുടെ ലയനത്തെ അടിസ്ഥാനമാക്കി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) രൂപീകരിച്ചു. മാവോയിസ്റ്റ് പാര്‍ട്ടി ഒരു പീപ്പിള്‍സ് ഗറില്ല ലിബറേഷന്‍ ആര്‍മിയും (പിജിഎല്‍എ) രൂപീകരിച്ചിട്ടുണ്ട്. ഇന്ന് ചെറുതും വലുതുമായ പതിനഞ്ചോളം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്നു.

One Hundred Years of the Communist Movement in India | Tricontinental: Institute for Social Research

ഇതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്‍ഡ്യ (മാര്‍ക്സിസ്റ്റ്) (സി.പി.എം.) ആണ് വലിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ്. മുമ്പ് മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണമുണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ കേരളത്തില്‍ മാത്രമാണ് അവര്‍ അധികാരത്തിലുള്ളത്. രണ്ടാമത്തെ വലിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പായ ഇന്‍ഡ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സി.പി.ഐ.) കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് കേരളം ഭരിച്ചിരുന്നു. ഇപ്പോള്‍ അത് സി.പി.എം. നേതൃത്വം നല്‍കുന്ന ഇടതു പക്ഷ മുന്നണിയിലാണ്.
1996-ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോള്‍ വിവിധ ബി.ജെ.പി. ഇതര കക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച ദേശീയ മുന്നണി സഖ്യം സി.പി.എം. നേതാവും 1978 മുതല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായിരുന്ന ജ്യോതി ബസുവിന് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതാണ്. പക്ഷേ സി.പി.എം. അതിന് സമ്മതം മൂളിയില്ല.

അത് ചരിത്രപരമായ മണ്ടത്തരമായിപ്പോയെന്ന് പിന്നീട് ജ്യോതി ബസു പശ്ചാത്തപിക്കുകയുമുണ്ടായി. അതേ സമയം സി.പി.ഐ. മന്ത്രിസഭയില്‍ ചേരുകയും ഇന്ദ്രജിത് ഗുപ്തയും ചതുരാനന്‍ മിശ്രയും മന്ത്രിമാരാകുകയും ചെയ്തു. അധികാരത്തിലേറാന്‍ ലഭിച്ച ഈ അവസരം കളഞ്ഞുകുളിച്ചതോടെ വളരാനുള്ള അവസരം കൂടി നഷ്ടപ്പെടുത്തുകയായിരുന്നു എന്ന വിമര്‍ശനം സി.പി.എമ്മിലെ അണികള്‍ക്കുണ്ട്.

 

In this picture, Jyoti Basu takes oath as West Bengal Chief Minister.

ജ്യോതി ബസു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ.

 

ജന്മ നാടായ റഷ്യയിലേയും മറ്റ് പല രാജ്യങ്ങളിലേയുമെന്ന പോലെ ഇന്‍ഡ്യയിലും ഇന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(കള്‍) ഒരു ശക്തിയല്ല. ഒരു കാലത്ത് ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായിരുന്നു. 2004-ല്‍ സി.പി.എം., സി.പി.ഐ. കക്ഷികളടങ്ങുന്ന ഇടതുപക്ഷത്തിന് ലോക്സഭയില്‍ 59 അംഗങ്ങളുണ്ടായിരുന്നു.  എന്നാലിന്ന് ആ സ്ഥാനത്ത് കേവലം 9 അംഗങ്ങള്‍ മാത്രമാണുള്ളത്.

വിഘടിച്ച് നില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണത്തിലൂടെ വീണ്ടും ഒരു ശക്തിയായി വരണമെന്ന ആഗ്രഹം സി.പി.ഐ. പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വലിയ കക്ഷിയായ സി.പി.എം.അതിനോട് മുഖം തിരിഞ്ഞാണ് നില്‍പ്പ്. ലയനവും പുനരേകീകരണവും വേണ്ട ഐക്യം മതിയെന്നാണവരുടെ നിലപാട്.

The rise of Red Kerala - The Hindu

കേരള മുഖ്യമന്ത്രിയായി ഇ എം എസ് സത്യപ്രതിജ്ഞ ചെയ്യുന്നു.. 1957

 

കോണ്‍ഗ്രസ്സ് സര്‍ക്കാരിനോടുള്ള സമീപനം, ഇന്‍ഡ്യ-ചൈന തര്‍ക്കം, ആഗോള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഭിന്നിപ്പ് തുടങ്ങി 1964-ലെ പിളര്‍പ്പിനാധാരമായ കാര്യങ്ങള്‍ക്കൊന്നും ഇന്ന് പ്രസക്തിയില്ലാതായിരിക്കുന്നു. എങ്കിലും തര്‍ക്ക കാരണങ്ങള്‍ പരിശോധിച്ച് യോജിക്കാനുള്ള മനോഭാവം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ ഉണര്‍ന്നിട്ടില്ല. പകരം ബി.ജെ.പി.സര്‍ക്കാര്‍ ഫാസിസ്റ്റാണോ, അര്‍ദ്ധ ഫാസിസ്റ്റാണോ, നവ ഫാസിസ്റ്റാണോ എന്ന പുതിയ തര്‍ക്കത്തില്‍ അഭിരമിക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം.

കമ്മ്യൂണിസവും സോഷ്യലിസവും യാഥാര്‍ത്ഥ്യമാകുന്നതോടെ ഭരണകൂടം കാലഹരണപ്പെടുകയും സ്വയം ഇല്ലാതാകുകയും ചെയ്യുമെന്ന് വിഭാവനം ചെയ്തുകൊണ്ട് കാറല്‍ മാര്‍ക്സും ഏംഗല്‍സും അവതരിപ്പിച്ച ആശയമാണ് “വിതറിംഗ് എവേ ഒഫ് ദ സ്റ്റേറ്റ്”. പക്ഷേ  നൂറാം പിറന്നാൾ ആഘോഷിക്കുന്ന  കമ്മ്യൂണിസ്റ്റ്  പ്രസ്ഥാനം  “വിതർ  എവേ” ആകുന്ന കാഴ്ചയാകുമോ കാലം നമുക്ക് വേണ്ടി കാത്ത് വച്ചിരിക്കുന്നത് ?

Lenin 1080P, 2K, 4K, 5K HD wallpapers free download | Wallpaper Flare

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News