ഏക പ്രതീക്ഷ ജുഡീഷറി

 

കെ.ഗോപാലകൃഷ്ണൻ

മലയാള ചലച്ചിത്ര ലോകത്തിനും കേരളത്തിനു മൊത്തത്തിലും സമീപകാലത്തു ലഭിച്ച ഏറ്റവും നല്ല വാർത്തയാണ് സിനിമാമേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള ജസ്റ്റീസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായി മുദ്രവച്ച് സമർപ്പിക്കാൻ കേരള സർക്കാരിന് നിർദേശം നൽകിയ കേരള ഹൈക്കോടതിയുടെ വിധി. റിപ്പോർട്ടിന്മേൽ എന്തു നടപടിയെടുക്കാമെന്ന് നിർണയിക്കാനാണു കോടതിയുടെ ഉദ‍്യമം.

സുപ്രധാനമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടിന്മേൽ കഴിഞ്ഞ നാലര വർഷമായി നടപടിയെടുക്കേണ്ടെന്ന് കേരള സർക്കാർ തീരുമാനിച്ച സമയത്ത്, ഈ ദുർബലരായ സ്ത്രീകളെ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്ന് കോടതിക്കു തോന്നി.

Hema Committee report reveals sexual exploitation in Malayalam film industry - The Hindu

ആരും പരാതിയുമായി എത്തിയില്ല എന്ന ലളിതമായ കാരണത്താൽ സംസ്ഥാന സർക്കാരിന് ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ആക്‌ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, റിപ്പോർട്ട് സ്ത്രീകൾക്കെതിരായ ലൈംഗിക ചൂഷണങ്ങളും പീഡനങ്ങളും വെളിപ്പെടുത്തുന്നു.

റിപ്പോർട്ടിൽ വിവരിച്ചിട്ടുള്ള സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരേ ക്രിമിനൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പായിച്ചിറ നവാസ് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണു ബെഞ്ചിന്‍റെ നിർദേശം. ഇതു സ്വമേധയാ വിഷയത്തിൽ ഇടപെടാൻ കേരള വനിതാ കമ്മീഷനെ പ്രേരിപ്പിക്കുകയും ചെയ്തു. വിഷയം പരാമർശിച്ചവരാരും മുന്നോട്ടുവരാത്തതിനാൽ നടപടിയെടുക്കാൻ സർക്കാരിനു കഴിയില്ലെന്നു ഹൈക്കോടതി വിലയിരുത്തി. കുറ്റകൃത്യം ചെയ്തവർക്കെതിരേയുള്ള കേസ് തുടരുകയാണെങ്കിൽ പ്രതികളില്ലാതാകാൻ കഴിയില്ല, അതാണു തീരുമാനിക്കേണ്ട വിഷയം, ഹൈക്കോടതി വിലയിരുത്തി.

മുഴുവൻ വിഷയങ്ങളിലും ഇടപെടാൻ ഹൈക്കോടതി തീരുമാനിച്ചതിനാൽ, എല്ലാ സാധ്യതകളിലും വിശദാംശങ്ങൾ വരും. ഈ പ്രക്രിയയിൽ, സിനിമാമേഖലയിലെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന കുറ്റവാളികളെ വെളിപ്പെടുത്തുകയും അത്തരം പ്രവൃത്തികൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ പരിശോധിക്കുകയും ചെയ്യും. മികച്ച മൂല്യവ്യവസ്ഥയ്ക്കും ചൂഷണരഹിതമായ ഒരു പുനർനിർമാണത്തിനും മലയാള ചലച്ചിത്ര വ്യവസായത്തെ ഇതു നയിക്കും. മലയാളസിനിമയിലെ പ്രമുഖനായ ഒരാളുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള പരാതിയുമായി കോൽക്കത്തയിൽനിന്നുള്ള ഒരു സിനിമാതാരം ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

അസ്വാസ്ഥ്യജനകമായ റിപ്പോർട്ടുകൾ

അസ്വാസ്ഥ്യജനകമായ ചില റിപ്പോർട്ടുകൾ ഇതിനകം പുറത്തുവന്ന വിഷയത്തിൽ കേരള ഹൈക്കോടതി സത്യാവസ്ഥ പുറത്തുകൊണ്ടുവരും. മുഴുവൻ വ്യവസായത്തിന്‍റെയുംമേൽ ആധിപത‍്യം പുലർത്തുന്ന ഒരു ഗ്രൂപ്പിനെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. മൂത്രപ്പുരകളോ ശരിയായ സ്വകാര്യതാ ക്രമീകരണങ്ങളോ ഇല്ലാത്തതിനാൽ ഷൂട്ടിംഗ് സെറ്റുകളിൽ സ്ത്രീകൾക്കു വെള്ളം കുടിക്കാൻപോലും കഴിയുന്നില്ല എന്നതു പലരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Hema Committee report | What next for artistes, govt and industry?

അർധരാത്രിയിൽ ചിലർ വനിതാതാരങ്ങളുടെ മുറിയുടെ വാതിലിൽ മുട്ടുന്നത് പലരെയും മാതാപിതാക്കളോടൊപ്പം സിനിമാഷൂട്ടിംഗിന് വരാൻ പ്രേരിപ്പിക്കുന്ന മറ്റൊരു സവിശേഷതയാണ്. കാസ്റ്റിംഗ് കൗച്ച് ഒരു സിനിമയിലേക്കുള്ള അന്തിമ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു തുടർച്ചയായ പ്രതിഭാസമാണ്. പേമെന്‍റുകളിൽ വിവേചനമുണ്ട്, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കുറഞ്ഞ തുകയാണു ലഭിക്കുന്നത്.

ഈ രീതികളെ എതിർക്കുന്നവരെ തൊഴിലിൽനിന്നു മാറ്റിനിർത്തുന്നു. ചില പ്രമുഖ നടിമാർ നിർബന്ധിതമായി അത്തരം വിട്ടുവീഴ്ചകൾക്ക് വഴങ്ങുന്നതിനു പകരം വേഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ബഹിഷ്‌കരിക്കപ്പെടുമെന്നു ഭയന്ന് പുറത്തുപറയാത്ത മറ്റു നിരവധി പ്രവൃത്തികളുമുണ്ട്. സ്ത്രീകളെ അന്തസോടെ ജോലി ചെയ്യാൻ അനുവദിക്കുന്ന സാധാരണ രീതി പലരും മാനിക്കുന്നില്ല. പലപ്പോഴും പല പൊസിഷനുകളിലുള്ള പുരുഷന്മാരിൽനിന്ന് പലർക്കും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു.

നീതി ലഭ്യമാക്കണം

ശരിയായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാനും കുറ്റവാളികൾ രാജ്യത്തെ നിയമപ്രകാരം ശിക്ഷിക്കപ്പെടാനും സമയമായിരിക്കുന്നു. സാമ്പത്തികശക്തിയോ അഭിനയത്തിലെ ഉയർന്ന റേറ്റിംഗോ നിർമാതാക്കളുമായോ സംവിധായകരുമായോയുള്ള സ്വാധീനമോ കാരണം ചില പുരുഷന്മാർ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഇത്തരം ശീലങ്ങൾ ഒരു പരിശോധനയും കൂടാതെ ഇന്നും എങ്ങനെ അനുവദിക്കും; ശരിക്കും ഞെട്ടിക്കുന്നതാണ്. രാഷ്‌ട്രീയപാർട്ടികളും അവരുടെ നേതാക്കളുംപോലും അത്തരം പെരുമാറ്റത്തിനെതിരേ ശബ്‌ദമുയർത്തുന്നില്ല, കാരണം ഈ ആളുകളും ഇത്തരം സ്വാധീനം ആസ്വദിക്കുന്നുവെന്നതുതന്നെ.

മലയാള സിനിമയില്‍ 'ശുദ്ധികലശം' വൈകില്ല, നിര്‍മാതാക്കള്‍ക്ക് ബജറ്റ് ആശങ്ക; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇംപാക്ട് എങ്ങനെ | justice hema commity report ...

കമ്മിറ്റി റിപ്പോർട്ട് മറച്ചുവയ്ക്കാൻ കേരളസർക്കാർ തീരുമാനിച്ചതും വർഷങ്ങളായി ഒന്നും ചെയ്യാതിരുന്നതും നിരവധി ചോദ്യങ്ങൾ ഉയർത്തുന്നു. നിരവധി ഖണ്ഡികകൾ ഇല്ലാതാക്കി സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത് എന്തുകൊണ്ടാണെന്ന് ഇപ്പോഴും വ്യക്തമല്ല. ജസ്റ്റീസ് കെ. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിലെ ചില ഖണ്ഡികകൾ ഇല്ലാതാക്കേണ്ടതുണ്ടോ? ഇതു ന്യായമാണോ? ആകസ്മികമായി, വിഷയത്തെക്കുറിച്ചുള്ള കേരള ധനമന്ത്രിയുടെ വീക്ഷണങ്ങളും മറ്റു മുതിർന്ന മന്ത്രിമാരുടെ അഭിപ്രായങ്ങളും വ്യത്യസ്തമായിരുന്നു.

പ്രതീക്ഷ കോടതിയിൽ

നേരത്തേയും കാര്യങ്ങൾ മോശമായിരുന്നുവെന്ന് ചിലർ വാദിക്കുന്നു. മറ്റുചില സംസ്ഥാനങ്ങളിൽ ഇത്തരം സമ്പ്രദായങ്ങൾ വളരെ മോശമായി നടക്കുന്നുണ്ടെന്ന് മറ്റുള്ളവർ ചൂണ്ടിക്കാട്ടുന്നു. അതിനർഥം സ്ത്രീകളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ മെച്ചപ്പെട്ട പെരുമാറ്റവും മികച്ച രീതികളും ഉണ്ടാകില്ല എന്നാണോ? ഇത്തരം ആചാരങ്ങൾ നമ്മുടെ സംസ്ഥാനത്ത് അനുവദിക്കണോ? ഉന്നത ബന്ധമുള്ള പുരുഷന്മാരായതുകൊണ്ടു മാത്രം ഇത്തരം ദുരാചാരങ്ങൾ കേരളത്തിൽ അനുവദിക്കണോ? എല്ലാറ്റിനുമുപരിയായി, സമത്വത്തിനും സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കും പ്രതിജ്ഞാബദ്ധമായ കേരളത്തിലെ ഇടതുമുന്നണി സർക്കാരിന് ഇത് അനുവദിക്കാനും അത്തരം ഒരു റിപ്പോർട്ട് ചുവപ്പുനാടയിൽ കെട്ടിപ്പൂട്ടി ചില വിശ്വസ്തരായ വ്യക്തികളുടെ സുരക്ഷിതമായ കസ്റ്റഡിയിൽ സൂക്ഷിക്കാനും എങ്ങനെ കഴിയും.

ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിലെ സ്ത്രീകൾ കൂടുതൽ ബഹുമാനവും പരിഗണനയും അർഹിക്കുന്നു. ബഹുമാനപ്പെട്ട ഹൈക്കോടതി വിഷയം ഏറ്റെടുത്തു എന്നതാണ് ആശ്വാസം. മലയാള സിനിമാലോകത്തെ പുനഃസംഘടിപ്പിക്കുന്നതിനും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമുള്ള ഏക പ്രതീക്ഷ ജുഡീഷറിയാണ്.

—————————————————————————————————————————-

കടപ്പാട് : ദീപിക

——————————————————————————————

( പ്രമുഖ രാഷ്ടീയ നിരീക്ഷകനായ കെ.ഗോപാലകൃഷ്ണൻ,  മാതൃഭൂമിയുടെ എഡിറ്ററായിരുന്നു )


കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com

സന്ദര്‍ശിക്കുക