തൃശ്ശൂരിലെ വനിത റാലി

പി. രാജൻ തൃശ്ശൂരിൽ ബി.ജെ.പി.സംഘടിപ്പിച്ച വമ്പിച്ച വനിത റാലിയെ അഭിസംബോധന ചെയ്തത്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. നിയമ നിർമ്മാണ സഭകളിലെ വനിത സംവരണത്തിൽ തൃശ്ശൂരിൻറെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പങ്കിനെക്കുറിച്ചുമുള്ള എന്റെ കണ്ടെത്തലുകൾക്ക്‌  ആധികാരികത തേടാൻ ഈ റാലി എന്നെ നിർബന്ധിതനാക്കുന്നു. പ്രായപൂർത്തി വോട്ടവകാശപ്രകാരം പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നിയമസഭകളിലേക്ക്‌ ആദ്യമായി സ്ത്രീകൾക്ക്‌ സംവരണം ഏർപ്പെടുത്തിയത്‌ മുൻ നാട്ടു രാജ്യമായ കൊച്ചിയാണെന്നാണ്‌ എന്റെ അറിവ്‌. ഇത്‌ ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം നമ്മുടെ രാജ്യത്തെ എല്ലാ പുരോഗനമനപരമായ നടപടികളും പാശ്ചാത്യരാജ്യങ്ങളുടേയോ […]

സ്വാമി ശരണം….

കെ. ഗോപാലകൃഷ്ണൻ ശബരിമലയിലേക്കുള്ള വഴിയിൽ ദർശനം തേടിയെത്തിയ ലക്ഷക്കണക്കിന് അയ്യപ്പഭക്തർ, 8-10 മണിക്കൂർ വെള്ളവും ഭക്ഷണവുമില്ലാതെ, സഹായത്തിനായി ആരുമില്ലാതെ ദയനീയമായ ദുരവസ്ഥയിലായിരുന്നു. അവർക്ക് ഓരേയൊരു ആശ്വാസമേ ഉണ്ടായിരുന്നുള്ളൂ: സ്വാമി ശരണം എന്ന പ്രാർഥന. അതെ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭൂരിഭാഗം ഭക്തരുടെയും അവസ്ഥ അതായിരുന്നു. കടന്നുപോകുന്ന ചുരുക്കം ചില മാധ്യമപ്രവർത്തകരല്ലാതെ പരാതിപ്പെടാൻ പോലും ആരുമില്ലാത്ത ദയനീയമായ മാനേജ്‌മെന്‍റ്. എങ്ങനെയാണ് കേരള സർക്കാർ ഇത്ര ദയനീയമായി പരാജയപ്പെട്ടതെന്ന് ഭക്തർ ചോദിക്കുന്നു. കർണാടകയിൽ നിന്നുള്ള ഭക്തർ കേരളത്തിൽ കമ്യൂണിസ്റ്റുകാർ ഇങ്ങനെയാണോ […]

ആണധികാരത്തിന്റെയും കാപട്യത്തിന്റെയും ആട്ടം

ഡോ.ജോസ് ജോസഫ് തീയേറ്റര്‍ റിലീസിനു മുമ്പെ രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ആട്ടം.ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചല്‍സില്‍ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ആട്ടം 2023 ഐ എഫ് എഫ് കെയില്‍ മികച്ച മലയാള സിനിമയ്ക്കുള്ള നാറ്റ്പാക്ക് അവാര്‍ഡും നേടിയിരുന്നു.   തീയേറ്റര്‍ ആര്‍ട്ടിസ്റ്റ് കൂടിയായ ആനന്ദ് ഏകര്‍ഷിയുടെ അരങ്ങേറ്റ ചിത്രമാണ് ആട്ടം. രചനയും സംവിധാനവും ആനന്ദ് ഏകര്‍ഷി തന്നെ നിര്‍വ്വഹിച്ചിരിക്കുന്നു. തീയേറ്റര്‍ പശ്ചാത്തലത്തിലുള്ള ആട്ടത്തിലെ 13 പ്രമുഖ അഭിനേതാക്കളില്‍ വിനയ് ഫോര്‍ട്ട് […]

ത്യാഗരാജസ്വാമികൾ 177-ാം ഓർമ്മ ദിനം ഇന്ന്…

ആർ. ഗോപാലകൃഷ്ണൻ 🔸🔸 ത്യാഗരാജൻ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്നാണാല്ലോ അറിയപ്പെടുന്നത്. “വിമുഖുലു തോ ജേര ബോക്കു മനിനേ വെതഗല്ലിന താലുകോ മനിനെ ദമസമാധി സുഖ ധ്യായഗുഡുഗു… സാധിഞ്ചനേ ഓ മനസാ… “ (നിങ്ങളെ തേടിവരാത്തവരെ പ്രതി നിങ്ങള്‍ വേവലാതിപ്പെടരുത്. സഹിക്കൂ, എല്ലാം സഹിക്കൂ. സമാധിയുടെ ആനന്ദം തരാന്‍ ഭഗവാനുണ്ടല്ലോ… മനസ്സാൽ, ഞാനതു നേടി….) തിരുവാരൂര്‍ ത്യാഗരാജ ക്ഷേത്രത്തിൻറെ അന്തരീക്ഷത്തിൽ ഇന്നും മുഴങ്ങുന്ന നാദവീചിയാണിത്… ത്യാഗരാജ കഥ ‘പൂമ്പാറ്റ അമർ ചിത്രകഥ’യായി […]

കേര കേദാര ഭൂമിയിൽനിന്നും …

സതീഷ് കുമാർ വിശാഖപട്ടണം 1975-ൽ പുറത്തിറങ്ങിയ ക്രോസ് ബെൽറ്റ് മണിയുടെ “പെൺപട “എന്ന ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് ആർ. കെ. ശേഖർ ആയിരുന്നു. വെറും പതിനൊന്നു വയസ്സ് പ്രായമുള്ള എല്ലാവിധ സംഗീതോപകരണങ്ങളിലും വളരെ വൈദഗ്ദധ്യം  കാണിച്ചിരുന്ന മകൻ ദിലീപായിരുന്നു പിതാവിനെ സംഗീതസംവിധാനത്തിൽ സഹായിച്ചിരുന്നത്…   ഈ ബാലന്റെ സംഗീതത്തിലുള്ള അസാമാന്യ പാടവം കണ്ട ആർ കെ ശേഖറിന്റെ  സുഹൃത്തായ മലയാള സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്റർ  “പെൺപട ” എന്ന ചിത്രത്തിലെ  ഒരു ഗാനത്തിന്  ഈ  കുട്ടിയെക്കൊണ്ട്   സംഗീതം ചെയ്യിപ്പിച്ചു .  അങ്ങനെ […]

വെള്ളിനക്ഷത്രമേ നിന്നെ നോക്കി …

സതീഷ് കുമാർ വിശാഖപട്ടണം “പെണ്ണായി പിറന്നെങ്കിൽ  മണ്ണായി തീരുവോളം  കണ്ണീരു കുടിക്കാനോ  ദിനവും കണ്ണീര് കുടിക്കാനോ….” ഏകദേശം അര നൂറ്റാണ്ടിന് മുമ്പ് “അമ്മയെ കാണാൻ ” എന്ന ചിത്രത്തിന് വേണ്ടി പി ഭാസ്കരൻ എഴുതി കെ.രാഘവൻ മാസ്റ്റർ സംഗീതം നിർവ്വഹിച്ച  ഒരു ഗാനത്തിന്റെ വരികളാണിത് … അന്നത്തെ കേരളീയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പെണ്ണായി പിറന്നവൾ ദിനവും കണ്ണീരു കുടിക്കണം എന്നുള്ളത് ഒരു അലിഖിത നിയമമായി സ്ത്രീ സമൂഹം തന്നെ കരുതിയിരുന്നുന്നെന്ന് തോന്നുന്നു… കാലം മാറി …. സ്ത്രീ […]

സുഖമൊരു ബിന്ദു ദുഃഖമൊരു ബിന്ദു…

സതീഷ് കുമാർ വിശാഖപട്ടണം പെൻഡുലം എന്ന വാക്കിന് നാഴികമണിയുടെ നാക്ക് എന്നാണത്രെ ശരിയായ വിവക്ഷ .  കാലമെന്ന അജ്ഞാത കാമുകനെ കൃത്യമായ വേഗതയോടെ അടയാളപ്പെടുത്തിക്കൊണ്ട്  പെൻഡുലം അങ്ങോട്ടും  ഇങ്ങോട്ടും നിരന്തരം  ചലിച്ചുകൊണ്ടേയിരിക്കുന്നു…. പെൻഡുലം എന്ന വാക്ക് മലയാളഭാഷയുടെ സംഭാവനയാണെന്ന് തോന്നുന്നില്ല. ഈ പദം പോർച്ചുഗീസ് ഭാഷയിൽ നിന്നായിരിക്കാം  മലയാളത്തിൽ എത്തിയതെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു … സുഖ ദുഃഖങ്ങളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന മനുഷ്യ ജീവിതത്തിന്റെ ഗഹനമായ അവസ്ഥകളെ ഓർമ്മിപ്പിച്ചുകൊണ്ട് ശ്രീകുമാരൻ തമ്പി എഴുതിയ ഒരു പ്രശസ്ത ഗാനത്തിന്റെ […]

അയോദ്ധ്യയിലെ പുതിയ ക്ഷേത്രവും വിവാദങ്ങളും

പി.രാജന്‍ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണവുമായി മറ്റൊരു പാര്‍ട്ടിയും ബന്ധപ്പെടരുതെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണക്കുന്ന മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആഗ്രഹിക്കുന്നത്. ഈ നിലപാട് വീണ്ടും ഒരു ചോദ്യമുയര്‍ത്തുന്നു.മതപപ്രമായ വിദ്വേഷം കാരണം ഇന്‍ഡ്യയിലെ ഏതെങ്കിലുമൊരു ക്ഷേത്രമെങ്കിലും മുസ്ലിം ആക്രമണകാരികള്‍ എപ്പോഴെങ്കിലും അശുദ്ധപങ്കിലമാക്കിയിട്ടുണ്ടെന്ന വസ്തുത അവര്‍ അംഗീകരിക്കുമോ? സമ്പത്ത് കൊള്ളയടിക്കാന്‍ ഹൈന്ദവ രാജാക്കന്മാരും ഇത്തരം ക്രൂരതകൾ കാട്ടിയിട്ടുണ്ടെന്ന് മുസ്ലിം ആക്രമണകാരികളെ ന്യായീകരിക്കുന്നവര്‍ വാദിച്ചേക്കാം. എങ്കിലും അവര്‍ ക്ഷേത്രം നിന്നയിടങ്ങളില്‍ പള്ളികള്‍ പടുത്തുയര്‍ത്തിയിരുന്നോ? ഇല്ലങ്കിൽ കൊള്ളയടിച്ച വസ്തുക്കള്‍ എന്തുകൊണ്ട് മുസ്ലിംകള്‍ തിരികെ […]

സ്നേഹത്തിന്‍റെ യുക്തിയും അദ്വൈതവും

പി.രാജന്‍ യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ വിശ്വാസത്തേയും അദ്ദേഹത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെടുത്തിയ പ്രവചനത്തേയും യുക്തിസഹമായി വ്യാഖ്യാനിക്കാനുള്ള എന്‍റെ ശ്രമം എന്നെ ഓര്‍മ്മിപ്പിച്ചത് മദര്‍ തെരേസയോട് ഞാന്‍ ചോദിച്ച മര്യാദയില്ലാത്തതും അനാദരവ് കലര്‍ന്നതുമായ ചോദ്യത്തെക്കുറിച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദര്‍ കൊച്ചി സന്ദര്‍ശിച്ച വേളയിലായിരുന്നു ഞാനവരെ കാണുന്നതും ആ ചോദ്യം ചോദിക്കുന്നതും. അന്നവര്‍ പ്രശസ്തയായിരുന്നു. എങ്കിലും ഭാവി സന്യാസിനിയുടെ പ്രഭാവലയം നേടിയിരുന്നില്ല. മാതൃഭൂമിയിലെ എന്‍റെ സഹപ്രവര്‍ത്തകനായിരുന്ന വര്‍ഗ്ഗീസിനോടൊപ്പം എസ്.ആര്‍.എം.റോഡില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സിസ്റ്റേഴ്സിന്‍റെ മഠത്തില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. “സ്നേഹത്തിന്‍റെ യുക്തിയുക്തമായ […]

തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായീ …

സതീഷ് കുമാർ വിശാഖപട്ടണം “ചിരി ആരോഗ്യത്തിന് അത്യുത്തമം” …ഇരുപത്തിനാലു മണിക്കൂറും മുഖം വീർപ്പിച്ചിരുന്ന്   ചിരിക്കാൻ മറക്കുന്നവർക്കുള്ള  പുതിയ കാലത്തിന്റെ മുദ്രാവാക്യമാണിത്. ഉള്ളുതുറന്ന് ചിരിക്കാൻ കഴിയുന്നവർ ഭാഗ്യവാന്മാരും നിഷ്ക്കളങ്കരും നല്ല മനസ്സുള്ളവരും ആയിരിക്കും …. നമ്മുടെ പ്രിയഗായിക  ചിത്രയെ നോക്കൂ …..ചിരിച്ച മുഖത്തോടെയല്ലാതെ അവരെ ആരും കണ്ടിട്ടേയില്ല. ആ മുഖത്തിന്റെ ഐശ്വര്യം ഒന്ന് വേറെ തന്നെയാണ്… ഇന്ന് ലോകത്തിലെ  പലയിടത്തും ലോഫിങ്ങ് ക്ലബ്ബുകൾ പ്രചാരത്തിൽ വന്നതിലൂടെ ചിരിയുടെ ആരോഗ്യകരമായ നല്ല  സന്ദേശമാണ് അവയെല്ലാം  സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത് … ചിരിയുടെ  ഉറവിടം പല വിധമാണല്ലോ […]