അമ്മ മഴക്കാറിന് കണ്ണ് നിറഞ്ഞപ്പോൾ

സതീഷ് കുമാർ വിശാഖപട്ടണം  വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഏറെ പ്രശസ്തമായ “മതിലുകൾ ” എന്ന നോവൽ അടൂർ ഗോപാലകൃഷ്ണൻ സിനിമയാക്കാൻ തീരുമാനിക്കുന്നു . രാഷ്ട്രീയ തടവുകാരനായി ജയിലിൽ എത്തുന്ന ബഷീറിന്റെ ആത്മകഥാംശമുള്ള രചനയായിരുന്നല്ലോ  മതിലുകൾ. തടവുപുള്ളിയായി ജയിലിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കേ മതിലിനപ്പുറത്തുള്ള പെൺജയിലിൽ  തടവുകാരിയായി എത്തുന്ന നാരായണി എന്ന സ്ത്രീയുമായി  ബഷീറിന് ഉണ്ടാക്കുന്ന പരിചയവും  അടുപ്പവും ഒരിക്കലും കാണാതെ ശബ്ദത്തിലൂടെ മാത്രം  മനസ്സുകൾ പങ്കുവെച്ച് അവർ പ്രണയത്തിലേക്ക് എത്തിച്ചേരുന്നതുമായിരുന്നു മതിലുകൾ എന്ന  നോവലിൻ്റെ പുതുമ.   ചിത്രത്തിൽ  നായിക നേരിട്ടു […]

ചുംബനം കാത്തിരിക്കുന്ന പൊന്നമ്പിളി .

സതീഷ് കുമാർ വിശാഖപട്ടണം  “ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി ചുംബനം കൊള്ളാനൊരുങ്ങീ അമ്പിളീ അമ്പിളി പൊന്നമ്പിളീ ചുംബനം കൊള്ളാനൊരുങ്ങീ… “ https://youtu.be/DpvpFBuoEZM?t=14 1978 -ൽ കറുപ്പിലും വെളുപ്പിലും പുറത്തിറങ്ങിയ “കാത്തിരുന്ന നിമിഷം” എന്ന ചിത്രത്തിലെ ഒരു സുന്ദരഗാനമാണിത്. ശ്രീകുമാരൻതമ്പി എഴുതി അർജ്ജുനൻ മാസ്റ്റർ സംഗീതം ചെയ്ത ഈ ഗാനം  പാടിയത്   യേശുദാസ്. എത്ര കാവ്യാത്മകമായ വരികൾ, എത്ര ഭാവാത്മകമായ സംഗീതം. കമൽഹാസനും വിധുബാലയുമായിരുന്നു ഈ ഗാനരംഗത്ത് അഭിനയിച്ചത്. ഉലകനായകൻ എന്ന പേരിൽ വിശേഷിപ്പിക്കപ്പെടുന്ന കമൽഹാസൻ എന്ന നടനെ മലയാളികൾ ഇഷ്ടപ്പെടാൻ […]

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ ………………

സതീഷ് കുമാർ വിശാഖപട്ടണം   സർഗ്ഗസൗഹൃദത്തിന്റെ ഉത്തമോദാഹരണങ്ങളായിരുന്നു കലാലയവിദ്യാർത്ഥികളായിരുന്ന   ഓ എൻ വി കുറുപ്പും   ദേവരാജൻ മാസ്റ്ററും . കവിയായ ഓ എൻ വി യുടെ കാല്പനികത നിറഞ്ഞ വരികൾക്ക് സംഗീതം പകർന്ന് ആലപിക്കുന്നത് അക്കാലത്ത്  ദേവരാജൻ മാസ്റ്ററുടെ  ഇഷ്ട വിനോദങ്ങളിലൊന്നായിരുന്നു.  ആ കലാലയസൗഹൃദത്തിന്റെ ഉദ്യാനകാന്തി  “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിന്റെ അണിയറയിലൂടെ തെളിയാൻ തുടങ്ങി.  ചലച്ചിത്ര ഗാനങ്ങളേക്കാൾ ജനപ്രീതി നേടിയ ഇരുപത്തിമൂന്ന് ഗാനങ്ങളായിരുന്നു ചരിത്രം തിരുത്തിയെഴുതിയ  ആ നാടകത്തിന്റെ ഉൾക്കരുത്ത്. “പൊന്നരിവാൾ അമ്പിളിയില് കണ്ണെറിയുന്നോളെ….” “വെള്ളാരംകുന്നിലെ […]

നാടകാചാര്യന്റെ ഓർമ്മകളിൽ

സതീഷ് കുമാർ വിശാഖപട്ടണം  സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ അന്താരാഷ്ട്ര നാടകോത്സവത്തിന്  (ഇറ്റ്ഫോക് )  തിരി തെളിയുകയാണ്.   ചലച്ചിത്ര നടൻ മുരളി  സംഗീതനാടക അക്കാദമിയുടെ ചെയർമാനായിരുന്ന സമയത്താണ് കേരളത്തിൽ  അന്താരാഷ്ട്ര നാടകോത്സവം ആരംഭിക്കുന്നത് . വരും നാളുകളിൽ  കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലേയും വിവിധ ലോക രാഷ്ട്രങ്ങളിലേയും നാടകങ്ങൾ മാറ്റുരയ്ക്കാൻ തൃശ്ശൂരിൽ എത്തുമ്പോൾ കേരളത്തിലെ നാടക പ്രസ്ഥാനത്തെ പാലൂട്ടി വളർത്തിയ ഒരു മഹാരഥന്റെ സംഭാവനകൾ ഓർമ്മയിലേക്ക് ഓടിയെത്തുകയാണ് .  തമിഴ് സംഗീത നാടകങ്ങളായിരുന്നു ഒരു കാലത്ത് കേരളത്തിന്റെ  പ്രിയപ്പെട്ട കലാരൂപങ്ങൾ. […]

സാഗരങ്ങൾ നീന്തിവന്ന നാദ സുന്ദരിമാർ

സതീഷ് കുമാർ വിശാഖപട്ടണം പ്രേംനസീർ എന്ന താര ചക്രവർത്തിയുടെ പ്രതാപ കാലത്തെ സിനിമകളെക്കുറിച്ച് ഇന്ന് ഓർത്തുനോക്കിയാൽ വളരെ രസകരമായിരിക്കും . കൊച്ചിയോ കോഴിക്കോടോ ആസ്ഥാനമാക്കി കള്ളക്കടത്ത്, കള്ളനോട്ടടി , മയക്കുമരുന്ന് കച്ചവടം തുടങ്ങിയ അധോലോക പ്രവർത്തനങ്ങൾ നടത്തുന്ന ഒരു വലിയ ഗൂഢസംഘം . ഒഴിഞ്ഞ കുറെ മണ്ണെണ്ണ വീപ്പകളും കുറെ പഴയ ടയറുകളെല്ലാം കുത്തി നിറച്ച വമ്പൻ രഹസ്യ താവളത്തിൽ സർവ്വ പ്രതാപത്തോടു കൂടി വാഴുന്ന അധോലോക നായകനും കിങ്കരന്മാരും . എതിരിടാൻ വരുന്ന ശത്രുക്കളെ വകവരുത്താനുള്ള […]

ബാബുരാജ് ഗായകനായപ്പോൾ

 സതീഷ് കുമാർ വിശാഖപട്ടണം  മലബാറിലെ  സംഗീത സദസ്സുകളെ സമ്പന്നമാക്കാൻ ബംഗാളിൽ നിന്ന് എത്തിയ ജാൻ മുഹമ്മദ്  എന്ന  ഹിന്ദുസ്ഥാനി ഗായകൻ തന്റെ ജീവിതസഖിയെ കണ്ടെത്തിയത് മലയാളമണ്ണിൽ നിന്നായിരുന്നു.  ആ ദമ്പതികൾക്ക് ജനിച്ച  മുഹമ്മദ് സാബിർ എന്ന പയ്യൻ  കോഴിക്കൊട്ടെ പ്രശസ്തമായ മിഠായിത്തെരുവിലും തീവണ്ടികളിലുമെല്ലാം  വയറ്റത്തടിച്ചു പാട്ടു പാടി നടന്നിരുന്നത് ഒരു പക്ഷേ പഴയ തലമുറക്കാരുടെ ഓർമ്മകളിലുണ്ടായിരിക്കും . ആ പയ്യന്റെ പാട്ട് കേട്ട്  യാത്രക്കാർ കൊടുത്തിരുന്ന ചില്ലറ നാണയത്തുട്ടുകളായിരുന്നു  ഒരു വലിയ കുടുംബത്തിന്റെ ഏക ആശ്രയം..പിൽക്കാലത്ത് മലയാള […]

മലയാളസിനിമയുടെ കുലപതി

 സതീഷ് കുമാർ വിശാഖപട്ടണം മലയാള സിനിമയുടെ ചരിത്രമെഴുതുന്ന ആർക്കും ഒഴിച്ചു നിർത്താൻ പറ്റാത്ത വ്യക്തിത്വമാണ് രാമു കാര്യാട്ടിന്റേത്.  മലയാളത്തിലെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ സുവർണ കമലം നേടിയ  ചെമ്മീനിന്റെ സംവിധായകൻ എന്ന നിലയിലൂടെയാണ്  രാമു കാര്യാട്ടിന് ദേശീയ പ്രശസ്തി കൈവരുന്നത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരു ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് ജൂറിയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയും രാമു കാര്യാട്ടാണ്. 1975-ൽ  മോസ്കോയിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെല്ലിൽ ജൂറിയായതോടെ  രാമു കാര്യാട്ടിന്റെ പ്രശസ്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് […]

പ്രിയം ഈ ദർശനം ……………………..

സതീഷ് കുമാർ വിശാഖപട്ടണം ദക്ഷിണേന്ത്യൻ ചലച്ചിത്ര ഭൂമികയുടെ മലർവാടികളാണ് ആന്ധ്രപ്രദേശ് , തമിഴ്നാട് , തെലങ്കാന തുടങ്ങിയ വൻസംസ്ഥാനങ്ങൾ . സിനിമ ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ടുനടക്കുന്ന ജനങ്ങൾ. വീട്ടിൽ അടുപ്പു പുകഞ്ഞില്ലെങ്കിലും സിനിമ കാണുന്ന ആവേശത്തിന് ഒട്ടുംകുറവു വരുത്താത്തവർ .എം ജി ആറിന്റേയും രജനീകാന്തിന്റേയും എൻ ടി രാമറാവുവിന്റേയുമെല്ലാം സിനിമകൾ നൂറും ഇരുന്നൂറും തവണ കാണുന്നവരാണ് തമിഴരും തെലുങ്കരുമെന്നു പറഞ്ഞാൽ മലയാളികൾക്ക് അത് അത്ര പെട്ടെന്നൊന്നും ദഹിക്കുകയില്ല. എന്നാൽ അറിഞ്ഞോ അറിയാതെയോ മലയാളികളെക്കൊണ്ടും നൂറും ഇരുന്നൂറും […]

ഭരതമുനിയുടെ കളം നിറഞ്ഞാടിയ നടൻ …….

 സതീഷ് കുമാർ വിശാഖപട്ടണം  1972 – ൽ പുറത്തിറങ്ങിയ  അടൂർ ഗോപാലകൃഷ്ണന്റെ “സ്വയംവരം “എന്ന ചിത്രത്തിൽ ഒന്നോ രണ്ടോ രംഗങ്ങളിൽ മാത്രം വന്നു പോകുന്ന ഒരു കഥാപാത്രമുണ്ട്. ജീവിതമാർഗ്ഗമായ തൊഴിൽ നഷ്ടപ്പെട്ടതിന്റെ  ഹൃദയവേദന മുഴുവൻ മുഖത്ത് പ്രകടമാവുന്ന  ആ ചെറിയ  കഥാപാത്രത്തെ അവതരിപ്പിച്ചത് തിരുവരങ്ങിന്റെ നാടകങ്ങളിൽ ഇടയ്ക്കിടെ  പ്രത്യക്ഷപ്പെട്ടിരുന്ന ചിറയിൻകീഴ് സ്വദേശിയായ ഗോപിനാഥൻനായർ എന്ന നടനായിരുന്നു.  ആ ചെറുപ്പക്കാരനിലെ നടനവൈഭവം തിരിച്ചറിഞ്ഞ അടൂർ ഗോപാലകൃഷ്ണൻ  1977 -ൽ താൻ സാക്ഷാത്ക്കാരം നൽകിയ “കൊടിയേറ്റം “എന്ന സിനിമയിലെ നായകകഥാപാത്രത്തെ […]

വേറിട്ട വഴിയിലൂടെ സഞ്ചരിച്ച  വി  ടി  നന്ദകുമാർ …

 സതീഷ് കുമാർ വിശാഖപട്ടണം  ഒരൊറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിൽ വൻ പ്രകമ്പനങ്ങൾ സൃഷ്ടിച്ച എഴുത്തുകാരനാണ് വി.ടി. നന്ദകുമാർ . അന്നുവരെ മലയാള സാഹിത്യ ലോകത്തിന് തികച്ചും അപരിചിതമായ  സ്ത്രീകളുടെ സ്വവർഗ്ഗരതിയെ ആസ്പദമാക്കി അദ്ദേഹം എഴുതിയ  “രണ്ടു പെൺകുട്ടികൾ “എന്ന നോവലാണ്  സാഹിത്യരംഗത്ത് വൻ കൊടുങ്കാറ്റുയർത്തിയത്. ഈ നോവൽ പ്രശസ്ത സംവിധായകനായ മോഹൻ പിന്നീട് ചലച്ചിത്രമാക്കുകയുണ്ടായി. വിഷയം സ്വവർഗ്ഗരതി ആയിരുന്നെങ്കിലും  യാതൊരുവിധ അശ്ലീല സ്പർശവുമില്ലാത്ത ഒരു ക്ലീൻ സിനിമയാക്കി “രണ്ടു പെൺകുട്ടികളെ ” മാറ്റിയെടുത്തു മോഹൻ എന്ന കൃതഹസ്തനായ സംവിധായകൻ. സാഹിത്യ രംഗത്ത് […]