കോഴ കൊടുത്ത് ജോലി വാങ്ങുന്നവർ

പി.രാജൻ മത ഭാഷാ ന്യൂനപക്ഷങ്ങൾ ക്ക് ഇഷ്ടപ്പടി വിദ്യാലയങ്ങൾ സ്ഥാപിക്കാനും അവയുടെ ഭരണം നടത്താനുമുള്ള മൗലികാവകാശത്തിന്റെ വ്യാഖ്യാനത്തെപ്പറ്റിയാണ് ഈ അദ്ധ്യാപക ദിനത്തിൽ ഓർത്ത് പോയത്. നിലവിലുള്ള ഭരണഘടനാ വ്യാഖ്യാനം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങളിൽ അദ്ധ്യാപകർക്കു ശമ്പളം കൊടുക്കുന്നത് സർക്കാറും അവരെ ഇ ഷ്ടപ്പടി നിയമിക്കുന്നത് സ്വകാര്യ മാനേജ്മെന്റം എന്ന രീതി തുടരുക തന്നെ ചെയ്യും. ഈ മാലികാവകാശം നൽകിയിരിക്കുന്നത് മതവിദ്യാഭ്യാസം നൽകുന്ന സെമിനാരികൾക്കും മദ്രസ്സ കൾക്കും മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.. ഇഷ്ടമുള്ള ഭാഷയിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ നടത്താൻ […]

മതാധിപത്യ രാഷ്ട്രീയവും ഇസ്ലാമിക നവോത്ഥാനവും

പി.രാജന്‍ സ്വാതന്ത്ര്യസമരക്കാലത്ത് മഹാത്മാഗാന്ധിക്ക് പറ്റിയ ഒരു വലിയ അബദ്ധം ഖിലാഫത്ത് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ പിന്തുണയാണ്. തുര്‍ക്കിയിലെ ഖലീഫയുടെ ഭരണം പുനഃസ്താപിക്കുവാന്‍ രൂപീകരിച്ച ആ പിന്തിരിപ്പന്‍ പ്രസ്ഥാനം മതത്തെ ആധാരമാക്കിയുള്ള മുസ്ലിങ്ങളുടെ  രാഷ്ട്രീയാഭിലാഷങ്ങളെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉതകിയുള്ളൂ. ജനാധിപത്യം പുലരണമെങ്കില്‍ രാഷ്ട്രീയം മതവിമുക്തമായിരിക്കണം. ഈ സത്യം മനസ്സിലാക്കാനുള്ള മുസ്ലിങ്ങളുടെ കഴിവില്ലായ്മയെക്കുറിച്ച് ഗാന്ധിജിയും മനസ്സിലാക്കിയിട്ടുണ്ടാവണം. അതിനാലാണ്  ജനാധിപത്യത്തില്‍ മതാതിഷ്ഠിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമില്ലന്ന് സ്വാതന്ത്ര്യാനന്തരം ഗാന്ധിജി വ്യക്തമാക്കിയത്. അഫ്ഗാന്‍ യുദ്ധകാലത്ത് ജിഹാദ് ഇന്‍ഡ്യയിലേക്കും വ്യാപിച്ചാല്‍ തന്‍റെ മതവിശ്വാസമനുസ്സരിച്ച് അതിനെ […]

പൗരത്വം ഒന്ന്, നിയമം പലത്

പി.രാജൻ. നിയമം മതേതരമാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്.ഭാരതത്തിലെ എല്ലാ പൗരന്മാർക്കും ഏകീകൃതമായ വ്യക്തിനിയമങ്ങൾ നടപ്പിലാക്കണമെന്ന് ഭരണഘടനയിൽ നിർദേശിച്ചിരിക്കുന്ന നടപടി തന്നെയാണിത്.ഭരണഘനയും പൊക്കിപ്പിടിച്ച് നടന്നവർ ഈ നടപടിയിൽ സഹകരിക്കുയാണ് വേണ്ടത്. മാത്രമല്ലാ ഇങ്ങനെ നിയമ നിർമ്മാണം നടത്തണമെന്ന് സുപ്രിം കോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. വിവാഹം വിവാഹമോചനം പിന്തുടർച്ചാവകാശം സ്വത്തവകാശം,ദത്തെടുക്കൻ എന്നീ കാര്യങ്ങളിൽ ന്യൂനപക്ഷ മതക്കാർക്ക് വ്യത്യസ്തമായ നിയമ വ്യവസ്ഥ തുടരുന്നത് ഒരു മതേതര ജനാധിപത്യ രാജ്യത്തിനു പേർന്നതല്ല. സോഷ്യലിസം ഭാരതത്തിൻ്റെ പ്രഖ്യാപിതമായ ലക്ഷ്യമായിരിക്കെ, സ്ത്രീ പുരുഷന്മാരുടെ […]

സാമൂഹ്യനീതിയിൽ സാമ്പത്തിക സ്ഥിതി

പി.രാജൻ പട്ടികജാതിക്കാരിൽ തന്നെ ഉള്ളവരും ഇല്ലാത്തവരും എന്ന് വേർതിരിച്ച് സംവരണം നൽകുന്നതിന് ഭരണഘടനാപരമായ സാധുതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചത് പിന്നാക്കാവസ്ഥ നിർണ്ണയിക്കുന്നതിൽ ജാതി മാത്ര വാദികൾക്ക് കിട്ടിയ തിരിച്ചടിയാണ്. പിന്നാക്കാവസ്ഥ നിശ്ചയിക്കുന്നതിന് ജാതി, മത പരിഗണന മാത്രമേ പാടുള്ളൂവെന്ന വാദം നീതി നിഷേധമാണ്. ആയിരം കൊല്ലമായി ഭാരതം ഭരിച്ചുവരാണെന്ന് ഊറ്റം കൊള്ളുന്ന ജിഹാദികൾ ഈ വാദം ഉന്നയിക്കുന്നത് വിചിത്രമാണ്.അരിയും തിന്ന് ആശാരിച്ചിയേയും കടിച്ച് പിന്നേയും നായക്ക് മുറുമുറുപ്പ് എന്ന ചൊല്ലാണ് ജിഹാദികളുടെ വാദം ഓർമ്മിപ്പിക്കുന്നത്. ഉദ്യോഗ സംവരണ […]

വിദ്യാലയങ്ങളിൽ നിസ്ക്കാരം

പി. രാജൻ  ക്രൈസ്തവർ  നടത്തുന്ന വിദ്യാലയത്തിൽ മുസ്ലിം കുട്ടികൾക്ക് നിസ്ക്കാരത്തിന് സൗകര്യമുണ്ടാക്കണമെന്ന് മൂവ്വാറ്റുപുഴയിൽ ചിലർ ആവശ്യപ്പെട്ടത് സംബന്ധിച്ച് വിവാദമുണ്ടാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. കാരണം പൊതുവിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ മതവിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പുമായി കൂട്ടിക്കുഴച്ച് സുപ്രീം കോടതിയിൽ നിന്നുണ്ടായിട്ടുള്ള വ്യാഖ്യാനം വരുത്തി വെച്ചിട്ടുള്ള ചിന്താക്കുഴപ്പം കുറച്ചൊന്നുമല്ല. ന്യൂനപക്ഷങ്ങൾ നടത്തുന്നവയാണെന്ന കാരണത്താൽ വിദ്യാലയങ്ങൾക്ക് സർക്കാറിൻ്റ സഹായം നി ഷേധിക്കാവുന്നതല്ലെന്ന ഭരണഘടനാ വ്യവസ്ഥ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു ചെന്നെത്തിയിരിക്കുന്നത് സർക്കാർ ചെലവിൽ കോടിക്കണക്കിന് രൂപ ചെലവാക്കുന്ന മതവിദ്യാഭ്യാസത്തിലാണ്. ഇസ്ലാമിന്റെ ചരിത്രവും മേന്മയുമൊക്കെ […]

ഉമ്മൻ ചാണ്ടി പറയാത്തത്

പി. രാജൻ ഒരിക്കൽ ഉമ്മൻ ചാണ്ടിയും എ കെ.ആൻ്റണിയും എം.എ. ജോണും ഞാനും ഒന്നിച്ച് ഒരു കാറിൽ കണ്ണൂരിലേക്കു യാത്ര നടത്തി. കെ.എസ്സ്.യു.വിൻ്റെ മുരളി സമരം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായിരുന്നൂ യാത്ര. തേവര കോളേജിലെ വിദ്യാർത്ഥിയായിരുന്ന മുരളി ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടുവെന്ന പരാതിയെപ്പറ്റി അന്വേഷണം നടത്തണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. ആ സമരത്തിൽ എന്നെ ഉപദേഷ്ടാവായി നിയമിച്ചിരുന്നൂവെന്നു ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നുണ്ട്. അങ്ങനെയൊരു നിയമനം നടന്നതായി എനിക്ക് ഓർമ്മയില്ല. പക്ഷെ ആ സമരത്തിൽ ഞാൻ വിദ്യാർത്ഥികൾക്കു പിന്തുണ നൽകിയിരുന്നു. അന്ന് […]

സക്കറിയക്കും വകതിരിവ് വേണം

പി.രാജൻ സാഹിത്യകാരനും രാഷ്ട്രീയ നിരീക്ഷകനുമായ സക്കറിയ മനോരമയിൽ എഴുതുന്ന പെൻഡ്രൈവ് എന്ന പംക്തിയിൽ ഇത്തവണ ഭരണഘടനയുടെ മടങ്ങിവരവിനെപ്പറ്റിയാണ് പറയുന്നത്. അതിൻ്റെ കാരണമായി അദ്ദേഹം കാണുന്നത് ബി.ജെ.പി. ഭരണത്തിൽ ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി പോലെയൊന്നിനെ സ്ഥാപിച്ചു മതരാഷ്ട്രം ഉണ്ടാക്കണമെന്ന നയം നടപ്പാക്കുന്നതാണ്. ഈ പറഞ്ഞിരിക്കുന്നതിന് വസ്തുതകളുമായി ഒരു ബന്ധവുമില്ല. മനുസ്മൃതിയിൽ പറയുന്ന മതരാഷ്ട്രത്തിലെ ഏത് നയമാണ് ബി.ജെ.പി. നടപ്പിലാക്കുന്നതെന്നു ചൂണ്ടിക്കാണിക്കാതെ രാജ്യത്തിനകത്തും പുറത്തുമുള്ള തൽപ്പര കക്ഷികളുടെ കുഴലൂത്തുകാരനായി സക്കറിയ തരം താഴ്ന്നിരിക്കുന്നൂവെന്നു പറയേണ്ടി വന്നതിൽ സങ്കടമുണ്ട്. മാദ്ധ്യമങ്ങൾ സംഘടിതമായി […]

അടിയന്തരാവസ്ഥയും ഭരണഘടനയും

പി.രാജൻ   ലോക്‌സഭയിൽ  ഭരണഘടനയും കയ്യിലേന്തി സത്യപ്രതിജ്ഞ ചെയ്യാൻ എത്തിയ പ്രതിപക്ഷക്കാർ വടി കൊടുത്തു അടി മേടിക്കുകയാണ് ചെയ്തത്. പുതിയ ലോകസഭയുടെ തുടക്കം മുതൽ തന്നെ മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കാനു ദ്ദേശിച്ചായിരിക്കണം പ്രതിപക്ഷം ഭരണഘടന എഴുന്നള്ളിച്ചത്.ഭരണഘടനയുടെ യഥാർത്ഥ സംരക്ഷകരാണ് തങ്ങൾ എന്നു കാണിക്കാനും ഭരണഘടനയെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നെന്ന് പ്രചരിപ്പിക്കാനുമായിരുന്നിക്കണം പ്രതിപക്ഷം ഭരണഘടന എഴുന്നള്ളിച്ചത്. അടിയന്തരാവസ്ഥയുടെ വാർഷികദിനത്തിൽ തന്നെ ഇത്തരം കോപ്രായങ്ങൾ കാണിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നു ഓർക്കേണ്ടതായിരുന്നു. ഭരണഘടനയെ താറുമാറാക്കിയ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ച് കോൺഗ്രസ്സിനെ പ്രതിക്കൂട്ടിലാക്കാനും പതിപക്ഷത്തെ ഭിന്നിപ്പിക്കാനും […]

ഒരു ഭരണഘടന പ്രദര്‍ശനം

പി.രാജന്‍ “വര്‍ത്തമാനപത്രം” എന്ന വാക്ക് ഇന്‍ഡ്യന്‍ ഭരണഘടനയില്‍ ആദ്യമായി എഴുതിച്ചേര്‍ത്തത് മൊറാര്‍ജി ദേശായി നേതൃത്വം നല്‍കിയ ജനത സര്‍ക്കാരായിരുന്നുവെന്ന് അടിയന്തിരാവസ്ഥയുടെ 49-ാമത് വാര്‍ഷിക വേളയില്‍ ഞാനോര്‍ക്കുന്നു. അപ്രഖ്യാപിത അടിയന്തിരാവസ്ഥയെക്കുറിച്ചും സാങ്കല്‍പ്പിക സെന്‍സര്‍ഷിപ്പിനെക്കുറിച്ചും പ്രചരണം നടത്തുന്ന പാര്‍ലമെന്‍റിലെ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും കൂടി ഇക്കാര്യം ഓര്‍ത്തിരിക്കേണ്ടതാണ്. ഭരണഘടനയുടെ മൗലികാവകാശങ്ങളില്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് പ്രത്യേകം പ്രതിപാദിക്കുന്നില്ല. അത് കാരണം നിയമസഭ സാമാജികരുടെ പ്രസംഗങ്ങളില്‍ അടങ്ങിയിട്ടുള്ള ആക്ഷേപകരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന […]

ജനാധിപത്യത്തിലെ കുടുംബവാഴ്ചകൾ..

പി.രാജന്‍ഇന്‍ഡ്യന്‍ രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച പിന്തുടര്‍ച്ചാവകാശമായി മാറിയിരിക്കുന്നു. രാഹുല്‍ഗാന്ധിയുടെ രാജിയെത്തുടര്‍ന്ന് വയനാട് ലോക്സഭ മണ്ഡലത്തിലുണ്ടായ ഒഴിവില്‍ സഹോദരി പ്രിയങ്കഗാന്ധിയെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ്  തെരഞ്ഞെടുത്തിരിക്കുന്നു. ഈ തീരുമാനം പിന്‍സീറ്റ് ഡ്രൈവിംഗ് തുടരാന്‍ ആഗ്രഹിക്കുന്ന തിരശ്ശീലക്ക് പിന്നിലെ ശക്തികളുടേതാണ്. ശരദ് പവ്വാറും മമത ബാബര്‍ജിയുമുള്‍പ്പെടെയുള്ള പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളെല്ലാം സോണിയാഗാന്ധിയുടെ നേതൃത്വത്തിനും കുടുംബവാഴ്ചക്കുമെതിരേ പ്രതിഷേധിച്ച് മാതൃസംഘടനയായ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്ത് ചാടിയവരാണ്. ഇന്ന് ഈ കുടുംബവാഴ്ചയെ എതിര്‍പ്പൊന്നും കൂടാതെ അംഗീകരിക്കാന്‍ അവരും തയ്യാറായിരിക്കുന്നു. കാരണം രാഷ്ട്രീയ പാര്‍ട്ടികളിലെ കുടുംബ […]