February 22, 2025 3:52 am

കോടിക്കണക്കിന് ഭക്തർ മുങ്ങി കുളിച്ചത് വിസര്‍ജ്ജ്യം കലര്‍ന്ന ഗംഗയില്‍

ന്യൂഡല്‍ഹി:’നിങ്ങള്‍ 500 ദശലക്ഷം ആളുകളെ ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ മലിനമായ മലിനജലത്തില്‍ കുളിപ്പിക്കുകയും മലിന ജലം കുടിപ്പിക്കുകയും ചെയ്തു – എന്ന് ഉത്തര്‍ പ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിന് എതിരെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിൻ്റെ വിമർശനം.

പുണ്യസ്നാനം മനുഷ്യവിസര്‍ജ്ജ്യം കലര്‍ന്ന ഗംഗാനദിയില്‍ ആണെന്ന് കേന്ദ്ര മലിനീകരണ ബോർഡ് തയാറാക്കിയ റിപ്പോർടിൽ പറയുന്നു. ഇനിയും വിശ്വാസപൂര്‍വ്വം സ്നാനം നടത്താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിനുപേര്‍ കുളിക്കുന്നതും ഇതിനേക്കാള്‍ മലിനമായ നദിയില്‍.

Allahabad HC to SC to NGT — judicial efforts to clean Ganga span 3 decades,  but road ahead unclear

 

ഉത്തര്‍ പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ആശങ്കകള്‍ പങ്കുവയ്ക്കുന്നത്. മലിനീകരണ വിരുദ്ധ നടപടികള്‍ സ്വീകരിച്ച് സുരക്ഷിതമായി മഹാകുഭമേള നടത്താന്‍ ഉത്തരവാദിത്തമുള്ള ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് (യുപിപിസിബി) അനാസ്ഥകാട്ടിയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) വിലയിരുത്തി.

2025 ഫെബ്രുവരി 16 ന് ആണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ (എന്‍ജിടി) പ്രിന്‍സിപ്പല്‍ ബെഞ്ച് ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ (യുപിപിസിബി) ശാസിച്ചുകൊണ്ട് കര്‍ശന പരാമര്‍ശങ്ങള്‍ നടത്തിയത്.

‘നിങ്ങള്‍ 500 ദശലക്ഷം ആളുകളെ കുളിക്കാന്‍ യോഗ്യമല്ലാത്ത മലിനമായ മലിനജലത്തില്‍, കുളിപ്പിക്കുകയും മലിനമായ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തെന്ന് ബെഞ്ച് പറഞ്ഞു.സമഗ്രമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടതിന് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ബെഞ്ച് യുപിപിസിബിയെ വിമര്‍ശിക്കുകയും ചെയ്തു.

മേള ആരംഭിക്കുന്നതിന് മുമ്പ് നദിയിലെ മലിനീകരണം പരിഹരിക്കുന്നതിന് കാര്യമായ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് എന്‍ജിടി ബെഞ്ച് ചോദിച്ചു. കുംഭമേള നടക്കുന്ന ഏക്കര്‍ കണക്ക് വിസ്തൃതിയുള്ള നദിക്കരയില്‍ മേളയ്ക്ക് എത്തുന്നവര്‍ക്കായി സ്ഥാപിച്ച താല്‍ക്കാലിക കക്കൂസുകളില്‍ നിന്ന് മാലിന്യം നേരിട്ട് നദികളിലേക്ക് ഒഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Mahakumbh Mela | Bacteria alert at Kumbh: Pollution board report flags  contamination of Ganga with faecal waste - Telegraph India

 

‘രണ്ടാഴ്ച പിന്നിട്ടിട്ടും യുപിപിസിബി വ്യക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇത് വളരെ ഗുരുതരമാണ്,’ 2025 ഫെബ്രുവരി 3 ന് സിപിസിബി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ പരാമര്‍ശിച്ച് എന്‍ജിടി പറഞ്ഞു.

സിപിസിബിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ജനുവരി 12 നും തുടര്‍ന്ന് 2025 ജനുവരി 23 നും നടത്തിയ പരിശോധനകളില്‍ നിരവധി നിരീക്ഷണ സ്ഥലങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം അപകടകരമാണെന്ന് കണ്ടെത്തിയിരുന്നു.

ശ്രിംഗ്വേര്‍പൂര്‍ ഘട്ട്, ലോര്‍ഡ് കഴ്‌സണ്‍ പാലം, ശാസ്ത്രി പാലം, നാഗവാസുകി ക്ഷേത്രം പോണ്ടൂണ്‍ പാലം, സംഗം, ദേഹ ഘട്ട്, പഴയ നൈനി പാലത്തിന് സമീപമുള്ള ഗംഗയുടെയും യമുനയുടെയും സംഗമസ്ഥാനം തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ നിന്നുള്ള റീഡിംഗുകളാണ് ഡേറ്റയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Despite Being Touted as the Cleanest, Post-Kumbh Mela Waste has caused an  Alarming Situation': Justice Tandon Report | SabrangIndia

 

ജനുവരി 19-ന് ലോര്‍ഡ് കഴ്‌സണ്‍ ബ്രിഡ്ജ് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍, പ്രത്യേകിച്ച് വിശേഷ സ്നാന ദിവസങ്ങളില്‍, ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് (ആഛഉ) അളവ് സാധാരണ മാനദണ്ഡമായ ലിറ്ററിന് മൂന്ന് മില്ലിഗ്രാം എന്നതിനേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉയര്‍ന്ന ബയോകെമിക്കല്‍ ഓക്‌സിജന്‍ ഡിമാന്‍ഡ് ഉയര്‍ന്ന തോതിലുള്ള മലിനീകരണത്തെയാണ് സൂചിപ്പിക്കുന്നത്. സൂക്ഷ്മാണുക്കള്‍ക്ക് വെള്ളത്തിലെ ജൈവ മാലിന്യങ്ങള്‍ വിഘടിപ്പിക്കാന്‍ കൂടുതല്‍ ഓക്‌സിജന്‍ ആവശ്യമായതിനാലാണിത്.

മനുഷ്യരുടെയും മൃഗങ്ങളുടെയും മലത്തില്‍ നിന്ന് വരുന്ന മലം കോളിഫോം ബാക്ടീരിയയുടെ അമിതമായ അളവിനെക്കുറിച്ചുള്ള ഒരു നിര്‍ണായക പ്രശ്നവും റിപ്പോര്‍ട്ട് പ്രധാനമായി എടുത്തുകാണിച്ചു. ഈ ബാക്ടീരിയകളുടെ സാന്നിധ്യം വെള്ളം മലിനമായിരിക്കുന്നുവെന്നും ഇതിലൂടെ ടൈഫോയ്ഡ്, വയറിളക്കം, കോളറ തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു.

Green Tribunal Warns Of Health Hazards For Maha Kumbh Pilgrims Due To  Polluted Ganga

പ്രാഥമിക ജല ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ച്, പല സ്ഥലങ്ങളിലെയും നദീജലം കുളിക്കാന്‍ അനുയോജ്യമല്ലെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പ്രത്യേകിച്ച് മഹാ കുംഭമേളയില്‍ വലിയ ജനക്കൂട്ടം കുളിക്കുന്ന സമയത്ത് മലംകലര്‍ന്ന കോളിഫോമിന്റെ സാന്നിധ്യം കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News