April 12, 2025 11:57 am

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ സമരത്തിന്

കല്പററ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ വാഗ്ദാനങ്ങൾ കാററിൽ പറത്തിയതിൽ പ്രതിഷേധിച്ച്  വയനാട് ചൂരൽമല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു.

നാനൂറിലേറെ പേർ മരിക്കുകയും നൂറുകണക്കിനാളുകൾക്ക് പാർപ്പിടം നഷ്ടപ്പെടുകയും ചെയ്ത ദുരന്തത്തിൻ്റെ ആഘാതത്തിൽ നിന്ന് വയനാട് ഇനിയും മുക്തമായിട്ടില്ല.

ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നതിലടക്കം പ്രതിഷേധിച്ച്‌ ചൂരല്‍മല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ അടുത്തയാഴ്ച സമരം നടത്താനാണ് ആലോചന.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ് ദുരന്തബാധിതർ. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ സന്ദർശന വേളയില്‍ പ്രധാനമന്ത്രി എടുത്ത കുട്ടികളുമായി ഡല്‍ഹിയിലെത്തി സമരം ചെയ്യുമെന്നും ആക്ഷൻ കമ്മിറ്റി അംഗങ്ങള്‍ മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം തുടർന്ന് കിട്ടാതായതോടെ സാമ്ബത്തിക പ്രതിസന്ധിയും ദുരിതബാധിതർക്ക് രൂക്ഷമാണ്. വായ്പകള്‍ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല. ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചത്. ദുരന്തമുണ്ടായി 87 ദിവസം പിന്നിടുമ്ബോളേക്കും സമര മാർഗത്തിലേക്ക് നീങ്ങേണ്ട ഗതികേടിലാണ് ചൂരല്‍മല മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതർ.

ടൗണ്‍ഷിപ്പിനായി എല്‍സ്റ്റണ്‍, നെടുമ്ബാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കല്‍ നിയമകുരുക്കിലായിരിക്കുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹർജി കോടതി പരിഗണനയിലാണ്. നവംബർ നാലിന് ഹർജി പരിഗണിക്കും വരെ ഏറ്റെടുക്കല്‍ വേണ്ടെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News