സര്‍ക്കാര്‍ ഭൂമിയിൽ പണിത ആരാധനാലയങ്ങള്‍ പൊളിച്ച്‌ നീക്കണം

കൊച്ചി: സർക്കാർ ഭൂമിയിൽ നിർമിച്ചിട്ടുള്ള എല്ലാ അനധികൃത ആരാധനാലയങ്ങളും ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. പാട്ടഭൂമിയിൽ ആരാധനാലയങ്ങൾ‍ നിർമിക്കുന്നുവെന്ന് കാട്ടി കേരള പ്ലാന്റേഷൻ കോർപറേഷൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.

അനധികൃത നിർമാണങ്ങള്‍ സംബന്ധിച്ച്‌ അന്വേഷിച്ച്‌ ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണം. സർക്കാർ ഭൂമിയില്‍ മതപരമായ കല്ല്, കുരിശ് തുടങ്ങിയവയോ ആരാധനാലയങ്ങളോ സ്ഥാപിച്ചിട്ടുണ്ടോയെന്ന് വില്ലേജ് ഓഫിസർമാരും തഹസീല്‍ദാർമാരും വഴി അന്വേഷിക്കാൻ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നല്‍കണം.ഭരണഘടന അനുവദിച്ച മതസ്വാതന്ത്ര്യം സമുദായ സ്പർധ വളർത്തുന്ന നടപടികള്‍ക്കുള്ള അവകാശമല്ലെന്ന് കോടതി വിലയിരുത്തി.

. തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന വിശ്വാസികളായ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് തുടക്കത്തില്‍ താല്‍ക്കാലിക അമ്ബലങ്ങളും മറ്റ് ആരാധനാ കേന്ദ്രങ്ങളും പണിയാന്‍ അനുമതി നല്‍കിയത്.

പിന്നീട് തദ്ദേശവാസികള്‍ ഇവയുടെ ഭരണസമിതിയില്‍ കടന്നുകൂടി സര്‍ക്കാര്‍ ഭൂമി കയ്യേറി വലിയ കെട്ടിങ്ങള്‍ വരെ നിര്‍മ്മിച്ചു. ഒഴിപ്പിക്കാന്‍ ശ്രമിക്കുമ്ബോള്‍ പലപ്പോഴും അവകാശങ്ങള്‍ സ്ഥാപിക്കാനും തുടങ്ങിയെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഈ ഘട്ടത്തിലാണ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

പത്തനംതിട്ട ജില്ലയില്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളിലാണ് വ്യാപകമായ കയ്യേറ്റം നടന്നതായി കണ്ടെത്തിയിട്ടുള്ളത്. ചന്ദപ്പള്ളി, മൊട്ടപ്പാറ, ചന്ദനതടിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് അനധികൃത നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും നടന്നിരിക്കുന്നത്.