അമ്പിളിയമ്മാവാ  താമരക്കുമ്പിളിലെന്തൊണ്ട്.

സതീഷ് കുമാർ വിശാഖപട്ടണം മദ്രാസ് നഗരത്തിലെ ആ പ്രശസ്തമായ സ്റ്റുഡിയോയിൽ ചലച്ചിത്രഗാനങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ  ആദ്യമായി അവിടെ ഏതാനും നാടക ഗാനങ്ങൾ  റെക്കോർഡ് ചെയ്യാനായി കേരളത്തിൽനിന്നും  ഒരു സംഗീതസംഘം എത്തിയപ്പോൾ സ്റ്റുഡിയോ ജോലിക്കാരാകെ അമ്പരന്നുപോയി.   നാടക ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകളൊക്കെ വിറ്റുപോകുമോ എന്നായിരുന്നു അല്പം പരിഹാസത്തോടെയുള്ള അവരുടെ പിറുപിറുക്കൽ .“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിനുവേണ്ടി ഓ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന്  കെ പി എ സി സുലോചന പാടിയ  “വെള്ളാരംകുന്നിലെ  […]

യസുനാറി കവാബത്തയെ ഓർമ്മിക്കുമ്പോൾ

ആർ. ഗോപാലകൃഷ്ണൻ  ജാപ്പനീസ് ഭാഷയിലേക്കു ആദ്യമായി നോബൽ സമ്മാനം കൊണ്ടുവന്ന രചയിതാവ് യസുനാറി കവാബത്ത വിടവാങ്ങിയിട്ട് അരനൂറ്റാണ്ടിലേറെയായി. ചൊവ്വാഴ്ച  അദ്ദേഹത്തിൻ്റെ  52-ാം ഓർമ്മദിനമായിരുന്നു  ‘സഹശയനം’ എന്ന കൃതിയുടെ പരിഭാഷയിലൂടെയാണ് മലയാളികൾ കവാബത്തയെ പരിചയപ്പെടുന്നത്. വിവർത്തകൻ മലയാളികൾക്ക് പ്രിയപ്പെട്ട നോവലിസ്റ്റ് എം . കെ , മേനോൻ എന്ന ‘വിലാസിനി’യായിരുന്നു .                                         […]

കേരളത്തിൻ്റ ജാതി ചരിത്രം

പി. രാജൻ  കേരളത്തിലെ ബ്രാഹ്മണർ ഒഴികെ എല്ലാ ജാതിക്കാരിലും രാജാക്കന്മാരുണ്ടായിരുന്നു എന്ന്  ചരിത്രം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇന്നു അധ:കൃതരും പട്ടിക ജാതിക്കാരും പട്ടിക വർഗ്ഗക്കാരുമായി കണക്കാക്കപ്പെടുന്നവർ പലരും ഭൂവുടമകളും രാജാക്കന്മാരും ആയിരുന്നൂവെന്നാണത്രെ ചരിത്രം. ‘ഇന്ന് വിദ്യാഭ്യാസ പരമായും സാമൂഹ്യമായും പിന്നാക്കക്കരായി കണക്കാക്കപ്പെടുന്ന ഈഴവ/ തിയ്യ കുടുംബങ്ങളിൽ പലരും ജ്യോതിഷത്തിലും വൈദ്യത്തിലും പ്രമുഖരായിരുന്നു. വൈദ്യന്മാരിൽ നായരായ കാളകണ്ഠ മനോനെപ്പറ്റി മാത്രമേ കേട്ടിട്ടുള്ളൂ. കുടുംബ വൈദ്യന്മാർ നായന്മാരിൽ ഉണ്ടായിരുന്നില്ല. എൻ്റെ കുട്ടിക്കാലത്ത് പഴയ കൊച്ചി രാജ്യത്ത് രവിപുരത്ത് താമസിച്ചിരുന്ന […]

സൗഹൃദവും സിനിമയ്ക്കുള്ളിലെ സിനിമയുമായി ‘വർഷങ്ങൾക്കു ശേഷം’

          ഡോ. ജോസ് ജോസഫ് സിനിമയിൽ ആരെങ്കിലുമൊക്കെയാകണമെന്ന തീവ്രമോഹത്തോടെ നഗരത്തിലേക്ക് വണ്ടി കയറുന്ന രണ്ട് സുഹൃത്തുക്കൾ. തുടക്കത്തിൽ അവർ അനുഭവിക്കുന്ന യാതനകളും പിന്നീടുണ്ടാകുന്ന ഉയർച്ച – താഴ്ച്ചകളും മോഹഭംഗങ്ങളുമെല്ലാം ഇന്ത്യൻ സിനിമയിൽ പലവട്ടം വന്നു പോയിട്ടുള്ള ഇതിവൃത്തങ്ങളാണ്. 2005 ൽ റോഷൻ ആൻഡ്രൂസിൻ്റെ  സംവിധാനത്തിൽ പുറത്തിറങ്ങിയ  ഉദയനാണ് താരം സിനിമയ്ക്കുള്ളിലെ സൗഹൃദങ്ങളുടെയും അന്തർനാടകങ്ങളുടെയും പടലപ്പിണക്കങ്ങളുടെയും കഥ പറഞ്ഞ സിനിമയായിരുന്നു. ട്രോളുകൾ നിറഞ്ഞ ചിത്രത്തിൻ്റെ തിരക്കഥ ശ്രീനിവാസൻ്റേതായിരുന്നു. മോഹൻലാലും ശ്രീനിവാസനും മുഖ്യവേഷത്തിലെത്തിയ ചിത്രത്തിൻ്റെ […]

പിള്ളേരെ ആവേശത്തിലാക്കി ഫഹദിൻ്റെ അഴിഞ്ഞാട്ടം.

  ഡോ. ജോസ് ജോസഫ്  തീർത്തും ന്യൂജെൻ പിള്ളേരുടെ ഹൈ  എനർജി ലെവൽ ലക്ഷ്യമിട്ടുകൊണ്ടുള്ള മാസ്സ് എൻറ്റർടെയിനറാണ് ഫഹദ് ഫാസിൽ നായകനായ ആവേശം. രോമാഞ്ചം എന്ന അപ്രതീക്ഷിത ഹിറ്റ് ചിത്രത്തിനു ശേഷം ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. രണ്ടു ചിത്രങ്ങളുടെയും പശ്ചാത്തലം ബംഗളൂരു നഗരമാണ്.ചെറിയ കുസൃതികളും കലഹവുമായി കഴിയുന്ന യുവാക്കളുടെ ജീവിതത്തിലേക്ക് ഓജോ ബോർഡിലെ ആത്മാവ് കടന്നു വരുന്നതായിരുന്നു രോമാഞ്ചത്തിൻ്റെ കഥ. രോമാഞ്ചം ഹൊറർ കോമഡിയായിരുന്നുവെങ്കിൽ ആവേശം ആക്ഷൻ കോമഡിയാണ്. വെള്ളേം വെള്ളേം […]

കുട്ടനാടിന്റെ ഇതിഹാസകാരന്‍ .

സതീഷ് കുമാര്‍ വിശാഖപട്ടണം കുട്ടനാടിന്റെ ഇതിഹാസകാരനായിട്ടാണ് മലയാളസാഹിത്യത്തിലെ കുലപതിയായ തകഴി ശിവശങ്കരപ്പിള്ള അറിയപ്പെടുന്നത്. കര്‍ഷക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ ‘രണ്ടിടങ്ങഴി’ എന്ന നോവല്‍ തീര്‍ച്ചയായും ഈ വിശേഷണത്തിന് അടി വരയിടുന്നുണ്ട്. അതോടൊപ്പം പുറക്കാട്ടു കടപ്പുറത്തെ മുക്കുവരുടെ ജീവിതം വരച്ചുകാട്ടിയ ചെമ്മീന്‍, പഴയ ആലപ്പുഴ നഗരത്തില്‍ മനുഷ്യമലം ചുമന്നു കൊണ്ടു പോയിരുന്ന തോട്ടികളുടെ കഥ പറഞ്ഞ തോട്ടിയുടെ മകന്‍, തിരുവിതാംകൂറിലെ രാഷ്ട്രീയ സമരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഏണിപ്പടികള്‍, ദൂരദര്‍ശനില്‍ സീരിയലായി വന്ന മലയാളത്തിലെ ഏറ്റവും വലിയ നോവലുകളിലൊന്നായ […]

അമ്മേ അമ്മേ അവിടുത്തെ മുന്നില്‍

സതീഷ് കുമാര്‍ വിശാഖപട്ടണം സുപ്രിയ ഫിലിംസിന്റെ ബാനറില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘രാജഹംസം ‘എന്ന ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോര്‍ഡിങ് നടക്കുന്ന സമയം. വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്ററാണ് ഈണം പകരുന്നത്. ‘സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു …’ ചിത്രത്തിലെ ഹൈലൈറ്റ് എന്നു പറയാവുന്ന ഗാനം ദേവരാജന്‍ മാസ്റ്റര്‍ ഗായകന്‍ അയിരൂര്‍ സദാശിവനെക്കൊണ്ടാണ് പാടിച്ച് റെക്കോര്‍ഡ് ചെയ്തത്. ദോഷം പറയരുതല്ലോ അയിരൂര്‍ സദാശിവന്‍ ഈ ഗാനം വളരെ മനോഹരമായി തന്നെ പാടി ,ദേവരാജന്‍മാസ്റ്റര്‍ക്ക് തൃപ്തിയാവുകയും ചെയ്തു. […]

പെരിയാറിനെ പനിനീരാക്കിയ മധുരഗായകന്‍

സതീഷ് കുമാര്‍ വിശാഖപട്ടണം 1989 ഏപ്രില്‍ എട്ടിന് തമിഴ്‌നാട്ടിലെ വള്ളിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു ദാരുണ സംഭവത്തിന്റെ മുപ്പത്തിയഞ്ചാം ദുരന്തവാര്‍ഷികദിനമാണിന്ന്. അതിങ്ങനെയായിരുന്നു. കന്യാകുമാരി ജില്ലയില്‍പ്പെട്ട കുറ്റാലമ്മൂട് ഭദ്രേശ്വരി അമ്മന്‍ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായി ഒരു ഗാനമേള അവതരിപ്പിക്കാന്‍ തീവണ്ടിയില്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര ഗായകനായ എ.എം. രാജയും ഭാര്യ ജിക്കിയും. തീവണ്ടി വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനിടയില്‍ വെള്ളമെടുക്കാനായി ഗാനമേള ഗ്രൂപ്പിലെ ഒരാള്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. ഏറെ നേരമായിട്ടും കാണാതായ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ എ.എം. രാജ […]

സാമൂഹ്യ സമത്വവും സ്വദേശാഭിമാനിയും

പി.രാജന്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാമത് ചരമദിനമായിരുന്നു കഴിഞ്ഞ മാര്‍ച്ച് 28.  മഹാനായ പത്രാധിപര്‍ എന്ന നിലയില്‍ മാത്രമല്ല സമത്വ സുന്ദരമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച സാമൂഹിക പരിഷ്ക്കര്‍ത്താവ് എന്ന നിലയിലും അദ്ദേഹം സമാദാരണീയനാണ്. ചരിത്രപരമായ കാരണങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കി അവരെ കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം മുന്നോട്ട് വച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ചില വിമര്‍ശകര്‍ക്ക് ഇത്തരത്തിലുള്ള അദ്ദേഹത്തിന്‍റെ നവീകരണാശയങ്ങളുടെ തത്വം മനസ്സിലാക്കാന്‍ കഴിയാതെ പോയി. മഹാനായ […]

നയാപൈസ ഇല്ലാ, കയ്യിൽ നയാപൈസ ഇല്ലാ…… 

ക്ഷത്രിയൻ  കയ്യിൽ നാല് കാശ് ഇല്ലാ എന്ന് വിളിച്ചു പറയൽ ദാദിദ്ര്യത്തെക്കുറിച്ചുള്ള വിളംബരമാണ്. ഖജനാവിൽ കാശില്ലെന്ന് സംസ്ഥാന ധനമന്ത്രി പറഞ്ഞാലും തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയിൽ കാശില്ലാത്തത്  കൊണ്ടാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞാലും ഇരുവരും വിളിച്ചുപറയുന്നത്  ദാരിദ്ര്യത്തെക്കുറിച്ചാണെന്ന് തന്നെയാണ് മലയാളം. ഖജനാവിലെ കാശിനെക്കുറിച്ച് സംസ്ഥാന ധനമന്ത്രി വിളിച്ചുപറഞ്ഞത് അറയ്ച്ചറച്ചാണെന്ന വസ്തുതയുണ്ട്. ഖജനാവിൽ കാശില്ലെന്ന് പറഞ്ഞാൽ അത് ഭരണപരാജയമാണെന്ന് വിലയിരുത്തിയേക്കുമെന്ന ഭയത്താലായിരുന്നു സംഗതി ഘട്ടംഘട്ടമായി സൂചിപ്പിച്ചത്. അപ്പോഴേക്കും ജനങ്ങൾക്ക് കാര്യം മനസിലായി എന്ന കാര്യം വേറെ. ഒന്നാം തീയതി പിറക്കും […]