അമ്പിളിയമ്മാവാ  താമരക്കുമ്പിളിലെന്തൊണ്ട്.

സതീഷ് കുമാർ വിശാഖപട്ടണം മദ്രാസ് നഗരത്തിലെ ആ പ്രശസ്തമായ സ്റ്റുഡിയോയിൽ ചലച്ചിത്രഗാനങ്ങൾ മാത്രമാണ് റെക്കോർഡ് ചെയ്യപ്പെട്ടിരുന്നത്. എന്നാൽ  ആദ്യമായി അവിടെ ഏതാനും നാടക ഗാനങ്ങൾ  റെക്കോർഡ് ചെയ്യാനായി കേരളത്തിൽനിന്നും  ഒരു സംഗീതസംഘം എത്തിയപ്പോൾ സ്റ്റുഡിയോ ജോലിക്കാരാകെ അമ്പരന്നുപോയി.   നാടക ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകളൊക്കെ വിറ്റുപോകുമോ എന്നായിരുന്നു അല്പം പരിഹാസത്തോടെയുള്ള അവരുടെ പിറുപിറുക്കൽ .“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ” എന്ന നാടകത്തിനുവേണ്ടി ഓ എൻ വി കുറുപ്പ് എഴുതി ദേവരാജൻ സംഗീതം പകർന്ന്  കെ പി എ സി സുലോചന പാടിയ  “വെള്ളാരംകുന്നിലെ  […]

കുട്ടനാടിന്റെ ഇതിഹാസകാരന്‍ .

സതീഷ് കുമാര്‍ വിശാഖപട്ടണം കുട്ടനാടിന്റെ ഇതിഹാസകാരനായിട്ടാണ് മലയാളസാഹിത്യത്തിലെ കുലപതിയായ തകഴി ശിവശങ്കരപ്പിള്ള അറിയപ്പെടുന്നത്. കര്‍ഷക ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതിയ ‘രണ്ടിടങ്ങഴി’ എന്ന നോവല്‍ തീര്‍ച്ചയായും ഈ വിശേഷണത്തിന് അടി വരയിടുന്നുണ്ട്. അതോടൊപ്പം പുറക്കാട്ടു കടപ്പുറത്തെ മുക്കുവരുടെ ജീവിതം വരച്ചുകാട്ടിയ ചെമ്മീന്‍, പഴയ ആലപ്പുഴ നഗരത്തില്‍ മനുഷ്യമലം ചുമന്നു കൊണ്ടു പോയിരുന്ന തോട്ടികളുടെ കഥ പറഞ്ഞ തോട്ടിയുടെ മകന്‍, തിരുവിതാംകൂറിലെ രാഷ്ട്രീയ സമരത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ ഏണിപ്പടികള്‍, ദൂരദര്‍ശനില്‍ സീരിയലായി വന്ന മലയാളത്തിലെ ഏറ്റവും വലിയ നോവലുകളിലൊന്നായ […]

അമ്മേ അമ്മേ അവിടുത്തെ മുന്നില്‍

സതീഷ് കുമാര്‍ വിശാഖപട്ടണം സുപ്രിയ ഫിലിംസിന്റെ ബാനറില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘രാജഹംസം ‘എന്ന ചിത്രത്തിന്റെ പാട്ടുകളുടെ റെക്കോര്‍ഡിങ് നടക്കുന്ന സമയം. വയലാറിന്റെ വരികള്‍ക്ക് ദേവരാജന്‍ മാസ്റ്ററാണ് ഈണം പകരുന്നത്. ‘സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു …’ ചിത്രത്തിലെ ഹൈലൈറ്റ് എന്നു പറയാവുന്ന ഗാനം ദേവരാജന്‍ മാസ്റ്റര്‍ ഗായകന്‍ അയിരൂര്‍ സദാശിവനെക്കൊണ്ടാണ് പാടിച്ച് റെക്കോര്‍ഡ് ചെയ്തത്. ദോഷം പറയരുതല്ലോ അയിരൂര്‍ സദാശിവന്‍ ഈ ഗാനം വളരെ മനോഹരമായി തന്നെ പാടി ,ദേവരാജന്‍മാസ്റ്റര്‍ക്ക് തൃപ്തിയാവുകയും ചെയ്തു. […]

പെരിയാറിനെ പനിനീരാക്കിയ മധുരഗായകന്‍

സതീഷ് കുമാര്‍ വിശാഖപട്ടണം 1989 ഏപ്രില്‍ എട്ടിന് തമിഴ്‌നാട്ടിലെ വള്ളിയൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ഒരു ദാരുണ സംഭവത്തിന്റെ മുപ്പത്തിയഞ്ചാം ദുരന്തവാര്‍ഷികദിനമാണിന്ന്. അതിങ്ങനെയായിരുന്നു. കന്യാകുമാരി ജില്ലയില്‍പ്പെട്ട കുറ്റാലമ്മൂട് ഭദ്രേശ്വരി അമ്മന്‍ കോവിലിലെ ഉത്സവത്തിന്റെ ഭാഗമായി ഒരു ഗാനമേള അവതരിപ്പിക്കാന്‍ തീവണ്ടിയില്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര ഗായകനായ എ.എം. രാജയും ഭാര്യ ജിക്കിയും. തീവണ്ടി വള്ളിയൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതിനിടയില്‍ വെള്ളമെടുക്കാനായി ഗാനമേള ഗ്രൂപ്പിലെ ഒരാള്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി. ഏറെ നേരമായിട്ടും കാണാതായ അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ എ.എം. രാജ […]

മംഗല്യരാത്രിയുടെ മാധുര്യം 

സതീഷ്‌കുമാര്‍ വിശാഖപട്ടണം കേരളത്തില്‍ സര്‍ക്കസ്സിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന നാടാണ് തലശ്ശേരി . ഒരു കാലത്ത് ഇന്ത്യയിലെ ഒട്ടുമിക്ക സര്‍ക്കസ്സ് കമ്പനികളുടേയും ഉടമസ്ഥാവകാശം കണ്ണൂര്‍ ,തലശ്ശേരി സ്വദേശികള്‍ക്കായിരുന്നു. കീലേരി കുഞ്ഞിക്കണ്ണനെ പോലെയുള്ള മഹാപ്രതിഭകള്‍ സര്‍ക്കസ്സിന് നല്‍കിയ സംഭാവനകള്‍ വളരെ മഹത്തരമാണെന്ന് എടുത്ത് പറയാതെ വയ്യ. മലയാളത്തില്‍ സര്‍ക്കസ്സ് പശ്ചാത്തലമാക്കി പുറത്തിറങ്ങിയ സിനിമകളാണ് നായര്‍ പിടിച്ച പുലിവാല്‍ , അരവിന്ദന്റെ തമ്പ്, എം ടി യുടെ വളര്‍ത്തുമൃഗങ്ങള്‍, കെ ജി ജോര്‍ജ്ജിന്റെ മേള, ലോഹിതദാസിന്റെ ജോക്കര്‍ എന്നിവയൊക്കെ. സര്‍ക്കസിന്റെ കഥപറഞ്ഞ […]

കുരുവിപ്പെട്ടി നമ്മുടെ പെട്ടി

സതീഷ് കുമാർ വിശാഖപട്ടണം വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിൻ്റെ ഉത്സവമെന്ന് വിശേഷിപ്പിക്കാവുന്ന  ഇന്ത്യൻ പാർലമെൻ്റ് തെരഞ്ഞെടുപ്പ് . ഡെമോക്രസി അഥവാ ജനാധിപത്യത്തിൻ്റെ തുടക്കം ഗ്രീസിൽ നിന്നായിരുന്നെങ്കിലും ഇന്ന് കാണുന്ന രീതിയിലുള്ള ഒരു ജനാധിപത്യ സംവിധാനം നിലവിൽ വരുന്നത് 1688-ൽ ബ്രിട്ടനിൽ ആയിരുന്നു . ബ്രിട്ടന്റെ കോളനിയായിരുന്ന ഇന്ത്യ 1947-ൽ സ്വതന്ത്രമായതോടെ ജനാധിപത്യ സമ്പ്രദായം  ഇന്ത്യയും പിന്തുടരുകയായിരുന്നു . ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ജനങ്ങളെ ഭരിക്കുന്ന രീതിയാണ് ജനാധിപത്യം. സ്വാർത്ഥത തൊട്ടു തീണ്ടാത്ത രാജ്യസ്നേഹികളായ പൊതുജന […]

പ്രണയലേഖനം എങ്ങിനെയെഴുതണം……………….

 സതീഷ് കുമാർ വിശാഖപട്ടണം  മഹാകവി കാളിദാസൻ  സംസ്കൃതത്തിനു പകരം ഇംഗ്ലീഷ് ഭാഷയിലെങ്ങാനും സാഹിത്യ സൃഷ്ടി നടത്തിയിരുന്നുവെങ്കിൽ ഷേക്സ്പിയറിനും  ഷെല്ലിക്കും കിട്ടിയതിനേക്കാൾ ലോകത്തിന്റെ ആദരവ്  അദ്ദേഹംനേടിയെടുക്കുമായിരുന്നു.     ആകാശത്തിലൊഴുകി നടക്കുന്ന മേഘങ്ങളെ തന്റെ പ്രിയതമയ്ക്കുള്ള പ്രണയ സന്ദേശങ്ങൾ കൈമാറുന്ന സന്ദേശ വാഹകരാക്കുന്ന കാളിദാസന്റെ കാവ്യഭാവനയെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടതെന്നറിയില്ല. അദ്ദേഹത്തിന്റെ”മേഘസന്ദേശ ” ത്തെ അതിശയിപ്പിക്കുന്ന  ഒരു ഭാവനാ സങ്കല്പം ലോകസാഹിത്യത്തിൽ വേറെ എവിടെയെങ്കിലും വായിച്ചതായി ഓർക്കുന്നുമില്ല .   കാളിദാസ നാടകങ്ങളുടെ മഹത്വവും  കച്ചവട മൂല്യവും തിരിച്ചറിഞ്ഞ കുഞ്ചാക്കോ അദ്ദേഹത്തിന്റെ “അഭിജ്ഞാനശാകുന്തളം” […]

ചിത്രഗീതികളിൽ തെളിയുന്ന കറുപ്പഴകുകൾ….

സതീഷ് കുമാർ വിശാഖപട്ടണം  കറുപ്പിന് ഏഴഴകാണെന്നാണ് പണ്ഡിതമതം.  എന്നാൽ  ചിലപ്പോഴെങ്കിലും കറുപ്പ്   പ്രതിഷേധത്തിന്റെ , ദുഃഖത്തിന്റെ , അവഗണനയുടെ, വിവേചനത്തിൻ്റെ , ഭയത്തിൻ്റെ, പരിഹാസത്തിൻ്റെയൊക്കെ കൊടിയടയാളമായി  മാറുന്ന കാഴ്ചകൾ പൊതു സമൂഹത്തെ അലോസരപ്പെടുത്താറുണ്ട്..   കറുപ്പ് വീണ്ടും വാർത്തകളിൽ നിറഞ്ഞുനിൽക്കുമ്പോൾ മലയാള ചലച്ചിത്രഗാനങ്ങളിൽ ഈ നിറം സൃഷ്ട്രിച്ച ഭാവതലങ്ങൾ ഒന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ ചെറിയ കുറിപ്പിലൂടെ…..  “കറുകറുത്തൊരു  പെണ്ണാണ്  കടഞ്ഞെടുത്തൊരു   മെയ്യാണ് …. “ https://youtu.be/nz__B23qTYc?t=20 “ഞാവൽ പഴങ്ങൾ “എന്ന ചിത്രത്തിനു വേണ്ടി മുല്ലനേഴി എഴുതി ശ്യാം സംഗീതം […]

അനുപമേ അഴകേ …

സതീഷ് കുമാർ വിശാഖപട്ടണം മദ്രാസിലെ എ വി എം സ്റ്റുഡിയോയിൽ എം ജി ആർ  നായകനായി അഭിനയിക്കുന്ന  “പാശം ” എന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നു. കോയമ്പത്തൂരിൽ ജനിച്ചുവളർന്ന ഒരു മലയാളി ക്രിസ്ത്യൻ കുടുംബത്തിലെ 18 വയസ്സുള്ള സെലിൻ എന്ന പെൺകുട്ടിയാണ് ചിത്രത്തിലെ സെലിൻ എന്ന പേര്  എം ജി ആറിന് തീരെ ഇഷ്ടമായില്ല. അദ്ദേഹം തന്റെ നായികക്ക് ഒരു പുതിയ പേരിട്ടു. “സരസ്വതി ദേവി . “ എ.വി.എം. സ്റ്റുഡിയോയിൽ  ഒരു മലയാളചലച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിച്ചേർന്ന […]

ക്ഷുഭിതയൗവനവും സുകുമാരനും…

സതീഷ് കുമാർ വിശാഖപട്ടണം സർവ്വഗുണസമ്പന്നരായ നായകന്മാരെ വകഞ്ഞു മാറ്റി ക്ഷുഭിതയൗവനങ്ങളുടെ കഥകൾ  വെള്ളിത്തിരയിലേക്ക് എത്തുന്നത്  എഴുപതുകളിലാണ്.  ഹിന്ദിയിൽ അമിതാഭ് ബച്ചനും തമിഴിൽ രജനീകാന്തുമൊക്കെ വ്യവസ്ഥിതികളോട് കലഹിച്ച് രോഷാകുലരായ യുവത്വത്തിന്റെ പ്രതീകങ്ങളായപ്പോൾ ആ ദൗത്യം  മലയാള സിനിമയിൽ ഏറ്റെടുത്തത് സുകുമാരൻ എന്ന നടനായിരുന്നു. 1945 മാർച്ച് 18 – ന് മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനിച്ച സുകുമാരൻ  ഇന്ത്യൻ ചലച്ചിത്ര വേദിയെ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിച്ച “നിർമ്മാല്യ ”  ത്തിലെ  വെളിച്ചപ്പാടിന്റെ ധിക്കാരിയായ മകനായിട്ടാണ് വെള്ളിത്തിരയിലേക്കു കടന്നുവരുന്നത്. പഠിച്ചിട്ടും ജോലിയൊന്നും […]