വിപ്ലവ ചിന്തകള്‍ വഴിപിഴയ്ക്കുമ്പോള്‍

പി.രാജന്‍ മുന്‍ തിരുവിതാംകൂര്‍ രാജ കുടുംബാംഗമായ ഗൗരി ലക്ഷ്മി ഭായിക്ക് പത്മ പുരസ്ക്കാരം നല്‍കിയത് സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്‍റെ അറിവില്‍ രാഷ്ട്രീയ, ജുഡീഷ്യല്‍ നിയമനങ്ങളില്‍ മാത്രമാണ് കുടുംബ പദവിക്ക് അനാവശ്യമായ അംഗീകാരം നല്‍കുന്ന പ്രവണതയുള്ളത്. രാഷ്ട്രത്തിന് നല്‍കിയ സ്തുത്യര്‍ഹമായ സംഭാവനകള്‍ കണക്കിലെടുത്താണ് ദേശീയ അവാര്‍ഡുകള്‍ നല്‍കുന്നത്. പത്മ പുരസ്ക്കാരങ്ങള്‍ ഇതിന് മുമ്പും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ ഗൗരി ലക്ഷ്മി ഭായിക്ക് ലഭിച്ച പത്മപുരസ്ക്കാരം വിമര്‍ശിക്കപ്പെടുന്നത് അവര്‍ ജനാധിപത്യ വിരുദ്ധ മനോഭാവം വച്ചു പുലര്‍ത്തിയിരുന്ന ഒരു […]

ആരാണ് അപരാധി?

പി.രാജന്‍ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഇരയായ പ്രൊഫ.ടി.ജെ.ജോസഫ് ഉന്നയിച്ച ചോദ്യങ്ങള്‍ ജനാധിപത്യ, മതേതര റിപ്പബ്ലിക്കായ ഭാരതത്തിലെ ഓരോ പൗരനും ഗൗരവമായി പരിഗണിക്കേണ്ടതാണ്. ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചുവെന്നാരോപിച്ചു തന്നെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്ത തലച്ചോറിന്‍റെ ഉടമകളാണ് യഥാര്‍ത്ഥ കുറ്റവാളികള്‍ എന്ന് അദ്ദേഹം പറയുന്നു. ഭാരതത്തിലെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ആധിപത്യം പുലര്‍ത്തുന്ന രാഷ്ട്രീയ നേതാക്കളും ബുദ്ധിജീവികളെന്ന് അവകാശപ്പെടുന്നവരുമെല്ലാം പ്രൊഫസര്‍ ജോസഫിന്‍റെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്. അവരെ കപട മതേതരവാദികളുടെ ഗണത്തില്‍പ്പെടുത്തുകയേ വഴിയുള്ളൂ. പ്രൊഫസര്‍ ഉന്നയിക്കുന്ന […]

ലൈംഗിക സുഖവും റോബോട്ടുകളും

പി.രാജന്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം പോര; ആ വാര്‍ത്തകളുടെ   ഭവിഷ്യത്തിനെക്കുറിച്ചുള്ള   വ്യാഖ്യാനവും    കൂടി വായനക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനാലവണം നിര്‍മ്മിതിയുടെ ബുദ്ധിയുടെ ഉപയോഗം ജനജീവിതത്തിൽ ഉളവാക്കിയേക്കാവുന്ന സ്വാധീനത്തെക്കുറിച്ചുള്ള  ലേഖനങ്ങള്‍ മാദ്ധ്യമങ്ങളില്‍ നിറയുന്നത്. ഈയിടെ ചൈനയില്‍ നിന്നുള്ള ഒരു വാര്‍ത്ത ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. ജീവനുള്ള പെണ്‍കുട്ടികള്‍ക്ക് സമാനമായി പങ്കാളികള്‍ക്ക് ലൈംഗിക സുഖം പ്രദാനം ചെയ്യാന്‍ കഴിവുള്ള റോബോട്ടുകള്‍ അവിടെ  നിര്‍മ്മിക്കപ്പെടുന്നുവെന്നായിരുന്നു ആ വാര്‍ത്ത. കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ലൈംഗികാസക്തി തടയുന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍  […]

തൃശ്ശൂരിലെ വനിത റാലി

പി. രാജൻ തൃശ്ശൂരിൽ ബി.ജെ.പി.സംഘടിപ്പിച്ച വമ്പിച്ച വനിത റാലിയെ അഭിസംബോധന ചെയ്തത്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു. നിയമ നിർമ്മാണ സഭകളിലെ വനിത സംവരണത്തിൽ തൃശ്ശൂരിൻറെ ചരിത്രപരമായ പ്രാധാന്യത്തെക്കുറിച്ചും പങ്കിനെക്കുറിച്ചുമുള്ള എന്റെ കണ്ടെത്തലുകൾക്ക്‌  ആധികാരികത തേടാൻ ഈ റാലി എന്നെ നിർബന്ധിതനാക്കുന്നു. പ്രായപൂർത്തി വോട്ടവകാശപ്രകാരം പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന നിയമസഭകളിലേക്ക്‌ ആദ്യമായി സ്ത്രീകൾക്ക്‌ സംവരണം ഏർപ്പെടുത്തിയത്‌ മുൻ നാട്ടു രാജ്യമായ കൊച്ചിയാണെന്നാണ്‌ എന്റെ അറിവ്‌. ഇത്‌ ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. കാരണം നമ്മുടെ രാജ്യത്തെ എല്ലാ പുരോഗനമനപരമായ നടപടികളും പാശ്ചാത്യരാജ്യങ്ങളുടേയോ […]

അയോദ്ധ്യയിലെ പുതിയ ക്ഷേത്രവും വിവാദങ്ങളും

പി.രാജന്‍ അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണവുമായി മറ്റൊരു പാര്‍ട്ടിയും ബന്ധപ്പെടരുതെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ പിന്തുണക്കുന്ന മുസ്ലിം ലീഗും മുസ്ലിം സംഘടനകളും ആഗ്രഹിക്കുന്നത്. ഈ നിലപാട് വീണ്ടും ഒരു ചോദ്യമുയര്‍ത്തുന്നു.മതപപ്രമായ വിദ്വേഷം കാരണം ഇന്‍ഡ്യയിലെ ഏതെങ്കിലുമൊരു ക്ഷേത്രമെങ്കിലും മുസ്ലിം ആക്രമണകാരികള്‍ എപ്പോഴെങ്കിലും അശുദ്ധപങ്കിലമാക്കിയിട്ടുണ്ടെന്ന വസ്തുത അവര്‍ അംഗീകരിക്കുമോ? സമ്പത്ത് കൊള്ളയടിക്കാന്‍ ഹൈന്ദവ രാജാക്കന്മാരും ഇത്തരം ക്രൂരതകൾ കാട്ടിയിട്ടുണ്ടെന്ന് മുസ്ലിം ആക്രമണകാരികളെ ന്യായീകരിക്കുന്നവര്‍ വാദിച്ചേക്കാം. എങ്കിലും അവര്‍ ക്ഷേത്രം നിന്നയിടങ്ങളില്‍ പള്ളികള്‍ പടുത്തുയര്‍ത്തിയിരുന്നോ? ഇല്ലങ്കിൽ കൊള്ളയടിച്ച വസ്തുക്കള്‍ എന്തുകൊണ്ട് മുസ്ലിംകള്‍ തിരികെ […]

സ്നേഹത്തിന്‍റെ യുക്തിയും അദ്വൈതവും

പി.രാജന്‍ യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയെക്കുറിച്ചുള്ള ക്രിസ്ത്യാനികളുടെ വിശ്വാസത്തേയും അദ്ദേഹത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെടുത്തിയ പ്രവചനത്തേയും യുക്തിസഹമായി വ്യാഖ്യാനിക്കാനുള്ള എന്‍റെ ശ്രമം എന്നെ ഓര്‍മ്മിപ്പിച്ചത് മദര്‍ തെരേസയോട് ഞാന്‍ ചോദിച്ച മര്യാദയില്ലാത്തതും അനാദരവ് കലര്‍ന്നതുമായ ചോദ്യത്തെക്കുറിച്ചായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മദര്‍ കൊച്ചി സന്ദര്‍ശിച്ച വേളയിലായിരുന്നു ഞാനവരെ കാണുന്നതും ആ ചോദ്യം ചോദിക്കുന്നതും. അന്നവര്‍ പ്രശസ്തയായിരുന്നു. എങ്കിലും ഭാവി സന്യാസിനിയുടെ പ്രഭാവലയം നേടിയിരുന്നില്ല. മാതൃഭൂമിയിലെ എന്‍റെ സഹപ്രവര്‍ത്തകനായിരുന്ന വര്‍ഗ്ഗീസിനോടൊപ്പം എസ്.ആര്‍.എം.റോഡില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സിസ്റ്റേഴ്സിന്‍റെ മഠത്തില്‍ വച്ചായിരുന്നു ആ കൂടിക്കാഴ്ച. “സ്നേഹത്തിന്‍റെ യുക്തിയുക്തമായ […]

വക്കം മൗലവിയെ ഓർക്കുമ്പോൾ

പി.രാജൻ മലയാള മനോരമ ദിനപ്പത്രത്തിൽ വക്കം മൗലവിയെക്കുറിച്ച് സാഹിത്യകാരൻ സക്കറിയ എഴുതിയ ലേഖനം സർവ്വഥാ സമയോചിതമായി. ലോക ചരിത്രത്തിൽ ഗാന്ധിജിയുടെ സ്ഥാനം ആദ്യമേ കണ്ടെത്തിയ പത്രാധിപർ രാമകൃഷ്ണ പിള്ളയെ കണ്ടെത്തിയ വക്കം മൗലവിയും മലയാള മാദ്ധ്യമ ചരിത്രത്തിൽ ഓർക്കപ്പെടേണ്ട പേരാണ്. സ്വദേശാഭിമാനിയെന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപർ ആയി തീരെ ചെറുപ്പക്കാരനായ  രാമകൃഷ്ണപിള്ളയെ ആണ് മൗലവി കണ്ടെത്തിയത് എന്നത് തന്നെ അൽഭുതാദരവോടെ മാത്രമേ ഓർക്കാനാവൂ. രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്നു നാടുകടത്തിയ ശേഷം കൊടുങ്ങല്ലൂരിൽ വെച്ച് ഈ പത്രാധിപർ തന്റെ പഴയ […]

ഗവർണ്ണരെ അവഹേളിക്കാമോ ?

പി.രാജൻ മാതൃഭൂമിയിൽ ജോലി ചെയ്ത കാലത്ത് ഒരു സന്ദർഭത്തിൽ മാത്രമേ എന്റെ ചീഫ് രാമചന്ദ്രൻ എന്നോട് ശബ്ദമുയർത്തി സംസാരിച്ചിട്ടുള്ളൂ. അത് ഗവർണ്ണറെ പരാമർശിച്ചു കൊണ്ട് ഞാൻ എഴുതിയ റിപ്പോർട്ടിലുള്ള അമർഷം പ്രകടിപ്പിച്ചതാണ്. റിപ്പോർട്ട് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചതല്ല. കോൺഗ്രസ്സ് പരിവർത്തനവാദികൾ ആയി മാറിയവർ, 1970 ൽ ആരംഭിച്ച നിർണ്ണയം വാരികയിൽ ഞാൻ എഴുതിയ റിപ്പോർട്ട് ആണ് ചീഫിന്റെ അരിശത്തിനു കാരണം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് കൊച്ചിയിൽ പഴയ വിമാനത്താവളത്തിൽ നൽകിയ വരവേൽപ്പിനെ കളിയാക്കുന്നതായിരുന്നൂ എന്റെ റിപ്പോർട്ട് . സാധാരണ രീതിയിൽ […]

ഞങ്ങളുടെ ഭാര്യയുടെ സഞ്ചയനം…….

പി,രാജൻ 1980 ൽ ഞാൻ തിരുവനന്തപുരത്ത് താമസമാക്കിയ കാലത്ത് ഒരു സഞ്ചയന ചടങ്ങിൽ പങ്കെടുക്കാനായി കിട്ടിയ ക്ഷണക്കത്ത് അയച്ചിരുന്നത് ഞങ്ങളുടെ ഭാര്യ എന്നു പറഞ്ഞു രണ്ട് നായർ സഹോദരന്മാർ ചേർന്ന് എഴുതിയതാണ്. ഭർത്താക്കന്മാരെ മാറ്റുന്നതിനു സ്വാതന്ത്ര്യമുണ്ടായിരുന്നത് ലോകത്തിൽ നായർ സ്ത്രീകൾക്കു മാത്രമാണെന്നു സർക്കാറിന്റെ മാനേജ്മെന്റ് സ്ഥാപനത്തിന്റെ തലവനായിരുന്ന പോലീസ് ഐ.ജി.ശ്രീജിത്ത് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. തന്തക്ക് വിളിക്കുന്നത് ഏത് പ്രത്യയ ശാസ്ത്രക്കാരനായ മലയാളിയും ശകാരത്തിൽ മൂർച്ചയേറിയ പ്രയോഗമായി അംഗീകരിച്ച കാലത്ത് ഈ പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണം അഭിനന്ദനാർഹമായിട്ടാണ് തോന്നിയത്. […]

ഇ എം എസും കമ്യൂണിസ്ററ് വിരുദ്ധതയും

പി.രാജൻ  രണ്ടാം ലോകയുദ്ധത്തിൽ സോവിയറ്റ് യൂണിയന്റെ വിജയമാണ് ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിലെ യൂറോപ്യൻ കോളണികളുടെ മോചനത്തിനു കാരണമായതെന്നു കമ്യൂണിസ്റ്റു പാർട്ടിക്കാർ, 1980 കളിൽ കൊണ്ട് പിടിച്ചു പ്രചരിപ്പിച്ചിരുന്നു. ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നടത്തിയ ക്വിറ്റ് ഇന്ത്യാ സമരത്തെ കമ്യൂണിസ്ററുകൾ ഒറ്റിക്കൊടുത്തു എന്ന ആ രോപണത്തെ പ്രതിരോധിക്കാൻ കമ്യണിസ്റ്റ് പാർട്ടി നടപ്പിലാക്കിയ അടവുനയമാകാം ഇത്. മാർക്സിസ്റ്റ് പാർട്ടി നേതാവ് ഇ.എം.എസ്സ്. ഈ പ്രചരണത്തിന്റെ മുന്നണിപ്പോരാളിയായി ഉണ്ടായിരുന്നു. അക്കാലത്ത് മാതൃഭൂമി പത്രത്തിൽ ഞാൻ ഒരു ലേഖനമെഴുതി.മാർക്സിസ്റ്റ് പാർട്ടിക്ക് […]